പൂനെയിൽ ഇഫ്താർ വിരുന്ന് നടത്തിയവർക്ക് ക്രൂരമർദനം

For full experience, Download our mobile application:
Get it on Google Play

പുനെ: മഹാരാഷ്ട്രയിലെ പുനെ ജില്ലയിലുള്ള വിനോദസഞ്ചാര കേന്ദ്രമായ ബോപ്‌ദേവ് ഘട്ടിൽ ഇഫ്താർ സംഗമത്തിനെത്തിയ 14 മുസ്‌ലിം യുവാക്കളെ 150-ഓളം വരുന്ന ആൾക്കൂട്ടം ക്രൂരമായി മർദിച്ചു. മാർച്ച് 13-ന് നടന്ന സംഭവത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഗ്രാമവാസികൾ സഹകരിക്കാത്തതാണ് അന്വേഷണത്തിന് തടസമാകുന്നതെന്ന് പോലീസ് പറയുന്നു. നോമ്പുതുറയ്ക്കായി തടാകതീരത്ത് ഒത്തുകൂടിയ യുവാക്കളെ വടികളും ഇരുമ്പ് ദണ്ഡുകളും ചങ്ങലകളും മാരകായുധങ്ങളുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

”ഞങ്ങൾ ഭക്ഷണം ഒരുക്കുന്നതിനിടെ 150-200 ഓളം പേർ വന്ന് വർഗീയ ചീത്തവിളികൾ നടത്തി. ഇത് നിന്റെ ബാപ്പയുടെ വകയാണോ? മുല്ലമാർക്ക് ഇവിടെ ഇരിക്കാൻ കഴിയില്ല എന്ന് അവർ ആക്രോശിച്ചു. ഞങ്ങളുടെ വസ്ത്രങ്ങൾ വലിച്ച് കീറുകയും തലയിലെ തൊപ്പി മാറ്റുകയും ചെയ്തു. പത്താനി കുർത്ത ധരിച്ച് ഇനി ഇവിടെ കണ്ടുപോകരുതെന്ന് അവർ ഭീഷണിപ്പെടുത്തി”- മർദനത്തിനിരയായ ഫിറോസ് ജാവേദ് സയ്യിദ് പറഞ്ഞു. ആക്രമണത്തിൽ അമീൻ എന്ന യുവാവിന് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും 14 തുന്നലുകൾ വേണ്ടിവരികയും ചെയ്തു. പരിക്കേറ്റ മറ്റു 10 പേർ ചികിത്സയിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...