ഇലവുംതിട്ട – തെക്കേമല റോഡ്‌ യാത്രക്കാരുടെ നടുവൊടിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ഇലവുംതിട്ട – തെക്കേമല റോഡ്‌ യാത്രക്കാരുടെ നടുവൊടിക്കുന്നു. അടൂര്‍ – മല്ലപ്പള്ളി – കോട്ടയം സംസ്ഥാന പാതയുടെ ഭാഗമായ റോഡ്‌ വികസിപ്പിക്കുമെന്ന്‌ അധികൃതര്‍ നിരന്തരമായി ഉറപ്പ്‌ നല്‍കുന്നുണ്ടെങ്കിലും പ്രവൃത്തികളൊന്നും മുന്നോട്ടില്ല. വീതിയില്ലാതെയും കുഴികളാലും നിറഞ്ഞ റോഡിന്റെ വികസനത്തിനായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങി. ഇടയ്‌ക്കിടെ സമരവും നടത്തി. എന്നിട്ടും റോഡ്‌ നന്നായില്ല. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഈ റോഡ്‌ പ്രധാന ചര്‍ച്ചയാകും. കഴിയുമ്പോള്‍ വീണ്ടും ആവേശം ചോരും. റോഡില്‍ കുഴി കൂടുകയും ചെയ്യും. എം.സി. റോഡിന്‌ സമാന്തരമായുള്ള ഈ പാതയുടെ അവസ്‌ഥ ദയനീയമാണ്‌. തെക്കേമല മുതല്‍ ഇലവുംതിട്ട വരെയുള്ള ഭാഗമാണ്‌ കൂടുതല്‍ തകര്‍ന്നിട്ടുള്ളത്‌.

കര്‍ത്തവ്യം, പുന്നയ്‌ക്കാട്‌, കുഴിക്കാല, ശ്രീ ബുദ്ധ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ റോഡ്‌ നിറയെ കുഴികളാണ്‌. മഴ കനത്തതോടെ കുഴികളില്‍ വലിയ തോതില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ഇരുചക്രവാഹന യാത്രക്കാര്‍ കുഴിയും റോഡും തിരിച്ചറിയാതെ അപകടത്തില്‍പ്പെടുന്നത്‌ പതിവായി. വാഹനങ്ങള്‍ക്ക്‌ കേടുപാടുകള്‍ ഉണ്ടാകുന്നതിനാല്‍ ഓട്ടോറിക്ഷയും മറ്റ്‌ ടാക്‌സി വാഹനങ്ങളും ഇതുവഴിയുള്ള ഓട്ടം ബുദ്ധിമുട്ടാണെന്നാണു പറയുന്നത്‌. കോഴഞ്ചേരിയില്‍നിന്ന്‌ ഇലവുംതിട്ടയ്‌ക്ക് പോകുന്നവരാണ്‌ ഏറ്റവുമധികം പാടുപെടുന്നത്‌. റോഡിന്റെ സ്‌ഥിതി അറിയാവുന്നവര്‍ ഇലന്തൂര്‍ വഴിയാണ്‌ യാത്ര. കെ.എസ്‌.ആര്‍.ടി.സി സര്‍വീസ്‌ ഇല്ലാത്ത റുട്ടില്‍ ഏതാനും സ്വകാര്യബസുകള്‍ സര്‍വീസ്‌ നടത്തുന്നുണ്ടെങ്കിലും റോഡ്‌ തകര്‍ന്നതിനാല്‍ അവസാനിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണ്‌.

കിഫ്‌ബിയുടെ സഹായത്തോടെ ഉന്നതനിലവാരത്തിലുള്ള ടാറിങ്‌ എന്നതായിരുന്നു പ്രഖ്യാപനം. 2017-18 ബജറ്റില്‍ ഇതിനുള്ള തുക വകകൊള്ളിക്കുകയും ചെയ്‌തിരുന്നു. ടെന്ണ്ട‍ര്‍ നടപടികള്‍ തുടങ്ങിയെന്ന്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ പറയാന്‍ തുടങ്ങിയെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞിട്ടും നിര്‍മാണം ഇതുവരെ തുടങ്ങിയിട്ടില്ല. തുടക്കത്തില്‍ റോഡിന്‌ വീതിയില്ലാത്തത്‌ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെയാണ്‌ വീതികൂട്ടാനുള്ള ശ്രമങ്ങള്‍ നടത്തിയത്‌. റോഡിന്‌ വേണ്ട വീതി ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന്‌ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. കൈയേറ്റങ്ങള്‍ കണ്ടെത്തി അതിരുകല്ലുകള്‍ സ്‌ഥാപിച്ചത്‌ മാത്രമാണ്‌ നടന്നത്‌. കിഫ്‌ബിയുടെ ടെന്‍ഡര്‍ നടപടികള്‍ക്ക്‌ താമസം നേരിടുന്നതാണ്‌ നിര്‍മാണം നടക്കാതിരിക്കുന്നതിന്റെ കാരണമെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. ഇടയ്‌ക്ക് അത്യാവശ്യ പണികള്‍ നടത്താമെന്നു പറഞ്ഞിരുന്നെങ്കിലും അതും നടന്നില്ല. ഇതുമൂലം റോഡിലെങ്ങും വലിയ കുഴികളാണുള്ളത്‌. ഇതെല്ലാം താണ്ടിവേണം യാത്ര ചെയ്യണ്ടത്‌.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമ്മക്ക് വീഡിയോ സന്ദേശം അയച്ച് നീറ്റ് വിദ്യാർത്ഥി ജീവനൊടുക്കി

0
മുംബൈ: മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ നീറ്റ് ഉദ്യോഗാർത്ഥി പരീക്ഷക്ക് പിന്നാലെ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ...

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ; ജൂണ്‍ 28ന് മന്ത്രി പി.സി വിഷ്ണുനാഥ് ജില്ലാതല ഉദ്ഘാടനം...

0
പത്തനംതിട്ട: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 28 രാവിലെ...

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കി പത്തനംതിട്ടയില്‍ 18,679 കുടുംബങ്ങള്‍

0
പത്തനംതിട്ട: ദേശീയ സെന്‍സസ് 2027 ന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഇതുവരെ...

എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ വർദ്ധനവ് വരുത്തി

0
തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ...