തണ്ണിത്തോട്ടിൽ അനധികൃത പാറ പൊട്ടിക്കൽ വ്യാപകം

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ അനധികൃതമായി പാറയും പച്ചമണ്ണും കടത്തുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ഇത്തരത്തിൽ കടത്തിയ പാറ രണ്ട് തവണ തണ്ണിത്തോട് പോലീസ് പിടികൂടുകയും മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് കൈമാറി പിഴയീടാക്കുകയും ചെയ്തിരുന്നു. സ്വകാര്യ വ്യക്തികളുടെ പറമ്പിൽ ഇരിക്കുന്ന പാറ കോൺട്രാക്ടർമാർ അടക്കം പൊട്ടിച്ച് മാറ്റി വിറ്റ് ലാഭമുണ്ടാക്കുകയാണ് ചെയ്യുന്നത്. അനധികൃതമായി പൊട്ടിച്ച് കടത്തുന്ന പാറയും പച്ചമണ്ണും അധികൃതർ പിടികൂടിയാൽ ചെറിയ പിഴ ഈടാക്കിയ ശേഷം ടിപ്പർ ലോറി വിട്ടുനൽകുകയാണ് ചെയ്യുന്നത്. ഇതും അനധികൃത ഖനനത്തിന് പ്രധാന കാരണമാണ്. പൊട്ടിച്ചെടുക്കുന്ന പാറ ഒഴിഞ്ഞ പറമ്പുകളിൽ കൂട്ടിയിട്ട ശേഷം ആവശ്യക്കാർക്ക് മറിച്ച് വിളിക്കുന്നതാണ് സംഘത്തിന്റെ രീതി.

തണ്ണിത്തോട്, തേക്കുതോട്, കാവിൽപാറ ഭാഗം എന്നിവടങ്ങളിൽ ആണ് കൂടുതലും പാറ പൊട്ടിച്ച് കടത്തുന്നത്. തണ്ണിത്തോട് പഞ്ചായത്തിനുള്ളിൽ ഖനന പ്രവർത്തനങ്ങൾ നടത്തുവാൻ അനുമതി ഇല്ലാത്ത സാഹചര്യത്തിൽ ആണ് ഇത്തരത്തിലുള്ള അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ എന്നതും ശ്രദ്ധേയമാണ്. പലയിടത്തും ചെരിവുള്ള ഭൂമിയിൽ നിന്നാണ് പാറ പൊട്ടിച്ച് കടത്തിയിരുന്നത്. ഇതിനാൽ തന്നെ മഴക്കാലത്ത് ഈ ഭാഗങ്ങളിൽ വലിയ ദുരന്തമുണ്ടാകുന്നതിനുള്ള സാധ്യതയും ഏറെയാണ്. പല തവണ പാറ പൊട്ടിച്ച് കടത്തിയ ഭാഗങ്ങളിൽ ബന്ധപ്പെട്ട അധികൃതർ സന്ദർശനം നടത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കോന്നി നിയോജക മണ്ഡലത്തിൽ പാറമടകൾ ഇല്ലാത്ത ഗ്രാമപഞ്ചായത്ത് എന്ന പ്രത്യേകതയും തണ്ണിത്തോട് പഞ്ചായത്തിനുണ്ട്. പഞ്ചായത്തിലെ പാറ പൊട്ടിച്ച് കടത്തുന്നതിന് പിന്നിൽ വലിയ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നു എന്നാണ് ലഭിക്കുന്ന സൂചന.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...