പത്തനംതിട്ട : കേരളീയം പരിപാടിയുമായി ബന്ധപ്പെട്ട് ആദിവാസി യുവതീ യുവാക്കളെ 7 ദിവസം മുഖത്ത് പെയിന്റ് അടിച്ചു നിർത്തിയതിനെതിരെ പ്രതിഷേധവുമായി കേരള കാക്കാല സർവ്വീസ് സൊസൈറ്റി പത്തനംതിട്ട ജില്ലാക്കമ്മിറ്റി. ഫോക്‌ലോർ അക്കാദമി അധികൃതർക്കും കേരളീയ സംഘാടകർക്കുമെതിരെ കേസ്സെടുക്കണമെന്ന് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഇന്ദിര പൂങ്കാവ്, സെക്രട്ടറി ശ്രീകുമാർ പറക്കോട്
എന്നിവർ ആവശ്യപ്പെട്ടു. മനുഷ്യരെ തുല്യരായി കാണാതെ മ്യൂസിയം പീസായി വെച്ച് പ്രദർശനം നടത്തിയതിനെതിരെ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് കേരള കാക്കാല സർവ്വീസ് സൊസൈറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ആദിവാസികൾ പണ്ട് ഒരു തലമുറ ഇങ്ങനെയല്ലെ ഇരുന്നത്, അതുകൊണ്ടാണ് ഇങ്ങനെ ഇരുത്തിയത് എന്ന ഫോക്‌ലോർ അക്കാദമി ചെയർമാന്റെ മറുപടി ധാര്‍ഷ്ട്യം നിറഞ്ഞതാണ്. കേരളീയം പരിപാടിയിൽ ഫോക്‌ലോർ അക്കാദമി ഒരുക്കിയ ആദിമം ലിവിങ് മ്യൂസിയത്തിന്റെ ഭാഗമായിട്ടാണ് ആദിവാസി വിഭാഗത്തിലെ അംഗങ്ങളെ ഈ രീതിയിൽ പ്രദർശിപ്പിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുന്ന മലയാളത്തിലെ ഒരു പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആണ് പത്തനംതിട്ട മീഡിയ (www.pathanamthittamedia.com). പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് ലോകമെമ്പാടുമുള്ള വാര്‍ത്തകള്‍ ഓരോ നിമിഷവും പത്തനംതിട്ട മീഡിയാ ന്യൂസ് പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു. രാവിലെ 4 മണി മുതല്‍ രാത്രി 12 മണി വരെ 200 ലധികം വാര്‍ത്തകള്‍ ഇപ്രകാരം തികച്ചും സൌജന്യമായി നിങ്ങള്‍ക്ക് വായിക്കാം. മറ്റ് ചാനലുകളിലെപ്പോലെ പരസ്യത്തിന്റെ അതിപ്രസരം ഇവിടെ നിങ്ങളെ അലോസരപ്പെടുത്തില്ല. ഗോസിപ്പ് വാര്‍ത്തകള്‍ ഇല്ലെന്നു മാത്രമല്ല വാര്‍ത്തകളുടെ ഭാഷാശുദ്ധിയും ഞങ്ങള്‍ കൃത്യമായി പിന്തുടര്‍ന്ന് പോകുന്നു. നിയമപരവും ആധികാരികവുമായ വാര്‍ത്തകള്‍ മാത്രമാണ് പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വാര്‍ത്തകള്‍ വായിക്കുന്നതിന് www.pathanamthittamedia.com കയറുക. കൂടാതെ എല്ലാ വാര്‍ത്തകളുടെയും ലിങ്കുകള്‍ അപ്പപ്പോള്‍ തന്നെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ലഭിക്കും. ഫെയ്സ് ബുക്ക് ലൈവുകളും യു ട്യൂബ് വീഡിയോകളും ഈ ഗ്രൂപ്പില്‍ ലഭിക്കും. ഇതോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരാം. https://chat.whatsapp.com/F4LVvZmdRin00ly3mDMD1k