എറണാകുളം: കുഫോസിലെ വിദഗ്‌ധ സമിതി തയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. മീനുകളില്‍ നടത്തിയ പരിശോധനയിലും രാസസാന്നിധ്യം കണ്ടെത്തി. ക്രമാതീതമായ അളവില്‍ രാസമാലിന്യം പെരിയാറില്‍ കലര്‍ന്നിട്ടുണ്ടെന്ന കുഫോസിന്റെ പ്രാഥമിക കണ്ടെത്തലുകളുടെ തുടർച്ചയാണ് അന്തിമറിപ്പോർട്ട്. പെരിയാറില്‍ അമിതമായി കലര്‍ന്ന അമോണിയ, ഹൈഡ്രജന്‍ സള്‍ഫൈഡ് എന്നിവയുടെ സാന്നിധ്യമാകാം മത്സ്യക്കുരുതിക്ക് കാരണമെന്ന കുഫോസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ് വിദഗ്ധ സമിതിയുടെ സമഗ്രപഠന റിപ്പോര്‍ട്ട്. ജല പരിശോധനക്ക് പുറമെ ചത്തുപൊങ്ങിയ മീനുകളില്‍ നടത്തിയ പരിശോധനയിലും ഈ രാസസാന്നിധ്യം കണ്ടെത്തി. പെരിയാറില്‍ രാസമാലിന്യത്തിന്റെ സ്ഥിരമായ സാന്നിധ്യമുണ്ടെന്നും റിപ്പോര്‍ട്ടിൽ ഉണ്ട്. പെരിയാറിനെ സംരക്ഷിച്ച് നിലനിര്‍ത്തുന്നതിനായുള്ള ഒട്ടേറെ നിര്‍ദേശങ്ങളും കുഫോസ് മുന്നോട്ട് വച്ചിട്ടുണ്ട്. പെരിയാറിലെ മത്സ്യക്കുരുതിയെ തുടര്‍ന്ന് കഴിഞ്ഞ 22-നാണ് കുഫോസിലെ ഗവേഷകര്‍ ഉള്‍പ്പെടുന്ന ഏഴംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.