ഹിരാനന്ദാനി ഗ്രൂപ്പിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് ; 24 സ്ഥലങ്ങളിൽ പരിശോധന

For full experience, Download our mobile application:
Get it on Google Play

ദില്ലി : റിയൽ എസ്റ്റേറ്റ് ഭീമനായ ഹിരാനന്ദാനി ഗ്രൂപ്പിന്റെ 24 സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. മുംബൈ, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിലെ സ്ഥാപനത്തിലാണ് ഐടി വകുപ്പിൻ്റെ റെയ്ഡ് നടന്നത്. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വസതികളിലും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. വിദേശ സ്വത്ത് സമ്പാദനക്കേസിലാണ് റെയ്ഡ് നടക്കുന്നത്.

മുംബൈ, ബാംഗ്ലൂർ, താനെ തുടങ്ങി രാജ്യത്തെ 24 സ്ഥലങ്ങളിൽ ഇന്ന് രാവിലെ റെയ്ഡ് നടന്നു. മുംബൈയിൽ ആദായ നികുതി വകുപ്പ് റെയ്ഡ് പുരോഗമിക്കുകയാണ്. എന്നാൽ ഐടി റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാൻ ഹിരാനന്ദാനി ഗ്രൂപ്പ് തയ്യാറായിട്ടില്ല. അതേസമയം മഹാരാഷ്ട്ര സർക്കാരിലെ മന്ത്രിയുടെയും എൻസിപി നേതാവ് നവാബ് മാലിക്കിന്റെയും മുംബൈയിലെ കുർളയിലുള്ള സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഏപ്രിൽ നാല് വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് നവാബ് മാലിക്. മുംബൈയിലെ ആർതർ റോഡ് ജയിലിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. ദാവൂദ് ഇബ്രാഹിമിൽ നിന്നും ഭൂമി വാങ്ങിയെന്നാണ് മാലികിനെതിരെയുള്ള ആരോപണം. ഈ ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനാണ് ഇഡി സംഘം റെയ്ഡ് നടത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിക്കിം തുരങ്ക ദുരന്തം : അനീഷ് മോഹൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു

0
കൊച്ചി : സിക്കിമില്‍ ജലവൈദ്യുതപദ്ധതിയുടെ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ച അനീഷ് മോഹൻ്റെ...

വീഡിയോ സന്ദേശത്തിന് കാമ്പുള്ള പ്രതികരണങ്ങൾ ; യുവാക്കൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

0
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള സർക്കാരിന്റെ നടപടികളെക്കുറിച്ചുള്ള ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് ലഭിച്ച...

സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരായ കേസുകൾ പിൻവലിക്കണം : മുഹമ്മദ്‌ റിയാസ്

0
കൊച്ചി : സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കണമെന്ന്...

രാത്രിയിൽ ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോവുന്നതിനിടെ കുളത്തിൽ വീണു ; ഗവേഷണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
തൃശൂർ: കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു....