കാസര്‍ഗോഡ് : പുലിപ്പേടിയിലാണ് കാസര്‍ഗോഡ് ജില്ലയിലെ ഇരിയണ്ണി പ്രദേശം. വളർത്തു നായകളെ പലതിനേയും പുലി പിടിച്ചെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പുലിയെ കണ്ടെത്താന്‍ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഇരിയണ്ണി പ്രദേശത്തെ പയം, ചെറ്റത്തോട്, മിന്നംകുളം, ബേപ്പ്, കുണിയേരി, പേരടുക്കം തുടങ്ങിയ സ്ഥലങ്ങളിൽ പതിവായി പുലിയെത്തുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. വളര്‍ത്തു നായകളേയും തെരുവ് നായകളേയും ഓരോ ദിവസവും കാണാതാവുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പുലികള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നത് തുടര്‍ന്നിട്ടും വനം വകുപ്പ് നിസംഗത തുടരുന്നുവെന്നാണ് ആക്ഷേപം. പുലിയെ കണ്ടതായി നാട്ടുകാര്‍ പരാതിപ്പെട്ടതോടെ വനംവകുപ്പ് നാല് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുണിയേരി, മിന്നംകുളം, മുഗളി എന്നിവിടങ്ങളിലാണിത്. രാത്രിയിലും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ക്യാമറകളാണിത്. എന്നാല്‍ ഇതുവരേയും പുലിയുടെ ദൃശ്യം ലഭിച്ചിട്ടില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. അതേസമയം കഴിഞ്ഞ ദിവസം ചെറ്റത്തോട് അനില്‍ കുമാറിന്‍റെ തോട്ടത്തില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. സമീപത്തെ മറ്റ് തോട്ടങ്ങളിലും ചെളിയില്‍ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1