അഭയാർത്ഥികൾ താമസിക്കുന്ന ഗാസ സിറ്റിയിലെ സ്‌കൂളിൽ വീണ്ടും ബോംബാക്രമണം നടത്തി ഇസ്രയേൽ

For full experience, Download our mobile application:
Get it on Google Play

ഗാസ: അഭയാർത്ഥികൾ താമസിക്കുന്ന ഗാസ സിറ്റിയിലെ സലാഹ് അൽ-ദിൻ സ്‌കൂളിൽ വീണ്ടും ബോംബാക്രമണം നടത്തി ഇസ്രയേൽ. ആക്രമണത്തിൽ അഞ്ച് പലസ്തീനികൾ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ മുതൽ ഗാസയിൽ ഉടനീളം 26 പലസ്തീനികളെ ഇസ്രയേൽ കൊലപ്പെടുത്തിയതായി മെഡിക്കൽ സ്രോതസ്സുകളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. വടക്കൻ ഗാസയിലെ ഇസ്രയേൽ ഉപരോധം 100 ദിവസം പിന്നിട്ടപ്പോഴാണ് വീണ്ടും ആക്രമണം നടത്തിയിരിക്കുന്നത്. ആക്രമണം പുനഃരാരംഭിച്ചതിനുശേഷം 5,000 പേർ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തതായി പലസ്തീൻ ഉദ്യോഗസ്ഥർ അറിയിച്ചു. ദോഹയിൽ ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ അമേരിക്കൻ പ്രസിന്റ് ജോ ബൈഡൻ അടിയന്തര വെടിനിർത്തലിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. 2023 ഒക്‌ടോബർ 7 മുതൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 46,584 പലസ്തീൻക്കാർ കൊല്ലപ്പെടുകയും 109,731 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.

100 ദിവസത്തെ ഉപരോധത്തിന് ശേഷം സങ്കൽപ്പിക്കാനാവാത്ത ദുരിതത്തിലാണ് വടക്കൻ ഗാസയിലെ ജനങ്ങൾ എന്ന് നോർവീജിയൻ അഭയാർത്ഥി കൗൺസിലിന്റെ പലസ്തീനിലെ കമ്മ്യൂണിക്കേഷൻസ് അഡ്വൈസർ ഷൈന ലോ പറയുന്നു. അവിടെ വെള്ളവും ഭക്ഷണവും വളരെ കുറവാണ്. ഒപ്പം സഹായം നിഷേധിക്കപ്പെടുന്നുവെന്നും ലോ പറഞ്ഞു. ഗാസ സിറ്റി ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ നിരവധി പുരുഷന്മാരെയും ആൺകുട്ടികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ലോ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...