ഗസ്സ സിറ്റി:18 ദിവസങ്ങൾ നീണ്ട വെടിനിർത്തൽ കരാറിനെ കടുത്ത പ്രതിസന്ധിയിലാക്കി, ഗസ്സക്കു മേൽ വീണ്ടും ഇസ്രായേലിന്റെ ശക്തമായ വ്യോമാക്രമണം. 42 പേർ കൊല്ലപ്പെടുകയും ഇരുപതിലേറെ പേർക്ക് പരിക്കേൽക്കുകയുംചെയ്തു. ഇന്നലെ അർധരാത്രിയാണ് അമേരിക്കയെ വിവരം അറിയിച്ച ശേഷം ഗസ്സക്കു മേലുള്ള ഇസ്രായേലിന്‍റെ പുനരാക്രമണം. ഖാൻ യൂനുസിലും തെക്കൻ ഗസ്സ മുനമ്പിലുമാണ് ഇസ്രായേലി പോർ വിമാനങ്ങൾ ബോംബിട്ടത്. ഗസ്സയുടെ പല ഭാഗങ്ങളിലും വ്യാപക ഷെല്ലാക്രമണവും നടന്നു. ഇസ്രായേൽ നടപടി, വെടിനിർത്തൽ കരാറിന്‍റെ തകർച്ചയല്ലെന്ന് യു.എസ് വൈസ് പ്രസിഡന്‍റ് ജെ. ഡി വാൻസ് പറഞ്ഞു. ഗസ്സയിൽ നിന്ന് സേനക്ക് നേരെ ആക്രമണം ഉണ്ടായാൽ ഇസ്രായേൽ തിരിച്ചടിക്കും എന്നത് തങ്ങൾ പ്രതീക്ഷിച്ച ഒന്നാണെന്നും അദ്ദേഹം കൂട്ടച്ചേർത്തു. അവശേഷിക്കുന്ന 13 ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനൽകാതെ, ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപിച്ച് ഗസ്സയിൽ വൻ ആക്രമണം നടത്താൻ ഇന്നലെ വൈകീട്ടാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സൈന്യത്തിന് നിർദേശം നൽകിയത്.
വെടിനിര്‍ത്തല്‍ കരാര്‍ പ്രതിസന്ധിയിലാക്കി ഗസ്സയിൽ വീണ്ടും ഇസ്രായേലിന്റെ വ്യോമാക്രമണം
RECENT NEWS
Advertisment



























