തിരുവനന്തപുരം : പലസ്തീൻ അവകാശങ്ങൾക്ക് നേരെ ഇസ്രയേലിന്‍റെ കടന്ന് കയറ്റത്തിനെതിരെയായിരുന്നു രാജ്യത്തിന്‍റെ നിലപാടെന്നും അതിൽ നിന്ന് വ്യത്യാസം വന്നത് നിർഭാഗ്യകരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പലസ്തീൻ വിഷയത്തിൽ പാർട്ടിക്ക് ആശയക്കുഴപ്പം ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇക്കാര്യത്തില്‍ കേന്ദ്ര കമ്മിറ്റിക്കോ പാര്‍ട്ടിക്കോ ആശയക്കുഴപ്പമില്ല. ഇസ്രയേല്‍-പലസ്തീന്‍ വിഷത്തില്‍ കാലാകാലങ്ങളായി നമ്മുടെ രാജ്യം സ്വീകരിച്ചുവരുന്ന നിലപാടുണ്ട്. പലസ്തീന്‍റെ അവകാശങ്ങള്‍ക്കുനേരെയുള്ള ഇസ്രയേലിന്‍റെ കടന്നുകയറ്റത്തിനും കൈയ്യേറ്റത്തിനുമെതിരായിരുന്നു ആ നിലപാട്. ഈ നിലപാടില്‍ പിന്നീട് മാറ്റമുണ്ടായി. പലസ്തീന്‍ ജനത ഏതുതരത്തിലുള്ള പീഡനമാണ് എല്ലാകാലത്തും അനുഭവിക്കുന്നതെന്ന് ലോകത്തെല്ലാവര്‍ക്കുമറിയാം. അത്തരമൊരു അവസ്ഥ തുടരണമെന്നല്ല നമ്മള്‍ ആഗ്രഹിച്ചിട്ടുള്ളത്.
ഇന്ത്യയിലെ സര്‍ക്കാരുകള്‍ നേരത്തെ സ്വീകരിച്ച നിലപാട് ആ പലസ്തീന്‍ ജനതക്ക് അനുകൂലമായിട്ടുള്ളതാണ്. അതില്‍നിന്ന് ഇപ്പോള്‍ കുറച്ചു വ്യത്യാസം വന്നുവെന്നത് നിര്‍ഭാഗ്യകരമാണ്. നമ്മുടെ രാജ്യത്തിന് അത്തരമൊരു നിലപാടല്ല ഉണ്ടാകേണ്ടത്. ഇപ്പോഴുണ്ടായ സാഹചര്യം അതീവഗൗരവതരം. അവിടെ സമാധാനം ഉറപ്പുവരുത്താനുള്ള ഇടപെടലാണ് ഇപ്പോള്‍ നടത്തേണ്ടത്. ഇതില്‍ ഇന്ത്യക്കും ഇന്ത്യാ സര്‍ക്കാരിനും പ്രധാന പങ്കുവഹിക്കാനാകും. ഈ സ്ഥിതി വിശേഷം തുടര്‍ന്നുകൊണ്ടുപോകുന്നതിനല്ല സമാധാനപരമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടലിനാണ് ഇന്ത്യ സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഐക്യരാഷ്ട്ര സഭയൊക്കെ അംഗീകരിച്ച കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ ഇന്ത്യക്ക് ഇടപെടല്‍ നടത്താനാകും. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കുമൊക്കെ നേതൃപരമായ പങ്കുവഹിക്കുകയാണ് വേണ്ടത്. യുദ്ധം രൂക്ഷമായ ഇസ്രയേലില്‍ ഇവിടെനിന്നുള്ള ഏഴായിരത്തോളം പേർ കുടുങ്ങികിടക്കുന്നുണ്ട്. അവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ ഇന്ത്യാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാണിപ്പോള്‍ പ്രധാന്യം നല്‍കേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033