ഡൽഹി : വീട്ടിലെ ജോലികൾ ഭാര്യ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് ക്രൂരതയായി കാണാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. ജസ്റ്റിസ് സുരേഷ് കുമാർ കൈത്, ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം. വിവാഹമോചനം നിഷേധിച്ചുകൊണ്ടുള്ള കുടുംബകോടതിയുടെ വിധിക്കെതിരെ ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമർശം.
ചുമതലകളെയും ഉത്തരവാദിത്വങ്ങളെയും ഇരുവരും പങ്കിടുക എന്നതുകൂടിയാണ് വിവാഹ ബന്ധത്തിന്റെ ആധാരം. വീട്ടുജോലികൾ ഭാര്യ ചെയ്യുമെന്ന് ഭർത്താവ് പ്രതീക്ഷിക്കുന്നത് ഒരു കുറ്റമായി കാണാനുമാകില്ല. ആ ജോലിയെ വീട്ടുജോലിക്കാരുടെ പ്രവൃത്തിയുമായി താരതമ്യപ്പെടുത്തേണ്ട കാര്യവുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.






























