വിദേശത്ത് നിന്ന് കേരളത്തിലേക്ക് ഫ്ലാസ്ക് വഴിയും ലഹരി എത്തുന്നതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദേശത്ത് നിന്ന് കേരളത്തിലേക്ക് ഫ്ലാസ്ക് വഴിയും ലഹരി എത്തുന്നതായി റിപ്പോർട്ട്. എംഡിഎംഎ പോലുള്ള ലഹരി വസ്തുക്കൾ കൂടുതലായി എത്തിക്കുന്നത് പാകിസ്താനിൽ നിന്നെന്നും റിപ്പോർട്ട്. സ്ത്രീകളെയാണ് ലഹരിക്കടത്തിന് കൂടുതലായും ഉപയോഗിക്കുന്നത്. ലഹരി അടങ്ങിയ ബാഗേജുകൾ പുറത്ത് എത്തിക്കാനുള്ള ഉത്തരവാദിത്വമാണ് സ്ത്രീകൾക്ക്. വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്ന ലഹരി വസ്തുക്കൾ യഥാർത്ഥ ഉടമ എത്തി കൊണ്ടു പോകും. രാജ്യത്ത് കഴിഞ്ഞ കുറച്ച് നാളുകളായി പിടിക്കപ്പെടുന്ന ലഹരിക്കേസുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ.

ലഹരി ശൃംഖലയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഒമാനിൽ വെച്ചാണ് ഇതിന്റെ മുഴുവൻ പ്രവർത്തനങ്ങളും നടക്കുന്നതെന്ന് പിടിക്കപ്പെട്ട കണ്ണി അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്.
ഒമാനിൽ വെച്ച് ലഹരി വസ്തുക്കൾ ഫ്‌ളാസ്‌കിനുള്ളിലാക്കുന്നു. ഇതിനൊപ്പം മറ്റ് ഫ്‌ളാസ്‌കുകൾ ഉൾപ്പെടുത്തി ഒരു ബാഗേജ് ആക്കിയാണ് ലഹരിക്കടത്തുന്നത്. ഇത് വിവിധ രാജ്യങ്ങളിലേക്ക് കടത്തുകയാണ് ചെയ്യുന്നതെന്ന് പിടിയിലായ കണ്ണി പറയുന്നു. രാജ്യത്ത് വിവിധയിടങ്ങളിലായി സ്ത്രീകളെയാണ് കൂടുതലായി കാരിയർമാരായി എടുക്കുന്നതെന്നും പിടിയിലായ ആൾ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ്  ചോദ്യപ്പേപ്പ‍ർ ചോർച്ച തടയാൻ സ്വീകരിച്ച നടപടികൾ നിരീക്ഷിക്കുമെന്ന് സുപ്രീംകോടതി

0
ദില്ലി: നീറ്റ്  ചോദ്യപ്പേപ്പ‍ർ ചോർച്ച തടയാൻ സ്വീകരിച്ച നടപടികൾ നിരീക്ഷിക്കുമെന്ന് സുപ്രീംകോടതി....

ടി.പുരുഷോത്തവൻ്റെ ചെമ്മീൻ ഷെഡ് കത്തിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘം

0
പയ്യന്നൂർ: കണ്ണൂർ പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്‍ അനുകൂലിയായ ടി.പുരുഷോത്തവൻ്റെ ചെമ്മീൻ ഷെഡ്...

ഡോ മുരളി മനോഹർ ജോഷിയുടെ പരാമർശം ചൂണ്ടിക്കാട്ടി മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യർ...

0
തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവ് ഡോ മുരളി മനോഹർ ജോഷിയുടെ പരാമർശം...

പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗം ‌പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി...