ജില്ലയിലെ 65 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുതിയതായി അംഗീകാരം നല്‍കിയ ആറ് തദ്ദേശ ഭരണ സ്ഥാപനങ്ങളെതുള്‍പ്പെടെ പത്തനംതിട്ട ജില്ലയിലെ 65 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തി അന്തിമമാക്കി സമര്‍പ്പിച്ച 2021-22 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി.

ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് അംഗീകാരം. ജില്ലാ കളക്ടറും ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറിയുമായ ഡോ. ദിവ്യ എസ്. അയ്യര്‍ പങ്കെടുത്തു.

ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളുടെയും നാല് നഗരസഭകളുടെയും എട്ട് ബ്ലോക്ക് പഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്. തിരുവല്ല, പന്തളം നഗരസഭകളുടെയും ചെന്നീര്‍ക്കര, കടമ്പനാട്, റാന്നി- പെരുന്നാട്, കടപ്ര ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയതോടെയാണ് 65 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 10 വെള്ളി ആണ്. ഒരു ദിവസം ശേഷിക്കേ തന്നെ വാര്‍ഷിക പദ്ധതി സമര്‍പ്പിച്ച ജില്ലയിലെ 65 തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ജില്ലാ ആസൂത്രണ സമിതി അഭിനന്ദിച്ചു.

പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിക്ക് വെള്ളിയാഴ്ചയ്ക്കകം തന്നെ അംഗീകാരം നല്‍കാന്‍ കഴിയുമെന്നു ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

പദ്ധതി അംഗീകാരം എന്നത് ആദ്യഘട്ടം പൂര്‍ത്തിയാക്കല്‍ മാത്രമാണെന്നും സമയബന്ധിതമായി പദ്ധതി നടപ്പാക്കുന്നതില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഇനി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ചെയര്‍മാന്‍ നിര്‍ദേശിച്ചു. ഭിന്നശേഷി സ്‌കോളര്‍ഷിപ്പിന് ആവശ്യമായ മുഴുവന്‍ തുകയും ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വച്ചിട്ടില്ലെങ്കില്‍ അതിന് ആവശ്യമായ ഭേദഗതി പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തി അംഗീകാരം വാങ്ങി നടപ്പാക്കേണ്ടതാണെന്നും ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....