പത്തനംതിട്ട: സുപ്രീംകോടതി ജഡ്ജി, തമിഴ്നാട് ഗവർണർ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം തുടങ്ങി രാജ്യത്തിൻ്റെ ബഹുമുഖ മേഖലകളിൽ പ്രവർത്തിച്ച അന്തരിച്ച ജസ്റ്റിസ് ഫാത്തിമ ബീവി ജില്ലയുടെ അഭിമാനമായിരുന്നുവെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് എസ് മുഹമ്മദ് അനീഷ്. പ്രലോഭനങ്ങളിലും പ്രകോപനങ്ങളിലും തളരുന്നവരല്ല എന്ന് തമിഴ്നാട് ഗവർണറായിരിക്കെ അവർ തെളിയിച്ചു. ചരിത്രത്തിൽ ഇടംപിടിച്ച് രാജ്യത്തിൻറെ സുപ്രീംകോടതി ജഡ്ജി ആയത് അവരുടെ ഇച്ഛാശക്തിയുടെ ഫലമാണ്. പ്രവർത്തിച്ച മേഖലകളിലൊക്കെ തന്റേതായ വ്യക്തിത്വം അടയാളപ്പെടുത്താൻ അവർക്ക് കഴിഞ്ഞിരുന്നു. ഭരണഘടനയിൽ അധിഷ്ഠിതമായ ജീവിതക്രമം അവസാന നാൾ വരെയും കർക്കശമായി പിന്തുടർന്നു. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ നിര്യാണത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.