കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചടിച്ചാല്‍ ഞങ്ങള്‍ തടയില്ല : കെ മുരളീധരന്‍ എംപി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസിലേക്ക് നടത്തിയ എസ്‌എഫ്‌ഐ മാര്‍ച്ചും തുടര്‍ന്നുണ്ടായ ആക്രമണത്തേയും അപലപിച്ച്‌ കെ മുരളീധരന്‍ എംപി രംഗത്തെത്തി. സംഭവം ദൗര്‍ഭാഗ്യകരവും ബിജെപിയെ സന്തോഷിപ്പിക്കുന്നതാണെന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചടിച്ചാല്‍ ഞങ്ങള്‍ തടയില്ല. കേരള പോലീസ് ഗുണ്ടാസംഘമായി മാറിയെന്നും മുരളീധരന്‍ പറഞ്ഞു.

ആക്രമണത്തില്‍ കേസെടുത്തതല്ലാതെ ഒരാളെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ദേശീയ തലത്തില്‍ ബിജെപിക്ക് ഒപ്പമാണെന്ന് പ്രഖ്യാപിക്കുകയാണ് സിപിഐഎം എന്നും കെ മുരളീധരന്‍ പറഞ്ഞു. മാര്‍കിസ്റ്റ് പാര്‍ട്ടിയില്‍ എന്ത് കാര്യം നടക്കുമ്പോഴും സംസ്ഥാന നേതൃത്വം അറിയാതിരിക്കില്ലായെന്നതാണ് അതിന്റെ ഘടന പരിശോധിച്ചാല്‍ മനസ്സിലാവുക. മൂന്നൂറോളം പേരുടെ ജാഥ എന്തിനാണ് രാഹുലിന്റെ ഓഫീസിലേക്ക് നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപെടാനാണിതെല്ലാം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്‌കരിക്കുന്നത് ഉള്‍പ്പടെ തീരുമാനിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. മഹാത്മാഗാന്ധിയോടുള്ള ആര്‍എസ്‌എസ് നിലപാടിനേക്കാള്‍ രൂക്ഷമായാണ് സിപിഐഎം പ്രതികരിക്കുന്നത്. പയ്യന്നൂരില്‍ ഗാന്ധിയുടെ തല വെട്ടിവെച്ചതാണെങ്കില്‍ ഇന്നലെ അദ്ദേഹത്തിന്റെ ഛായാചിത്രവും നശിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ കസേരയില്‍ വാഴവെച്ച സംഭവം വരെയുണ്ടായെന്നും മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു.

ആക്രമണത്തെ അപലപിച്ച്‌ എസ്‌എഫ്‌ഐ രംഗത്തെത്തി. ബഫര്‍ സോണുമായി ബന്ധപ്പെട്ട് ഒരു പ്രതിഷേധം ഉണ്ടാവുമെന്ന് മാത്രമാണ് സംസ്ഥാന കമ്മിറ്റിക്ക് അറിവുണ്ടായിരുന്നതെന്ന് ദേശീയാധ്യക്ഷന്‍ വി പി സാനു പറഞ്ഞു. ഒരു വ്യക്തിക്കെതിരെയല്ല മറിച്ച്‌, വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധമാണ്. അത് സ്വാഭാവികമാണ്. മാര്‍ച്ച്‌ എസ്‌എഫ്‌ഐ തീരുമാനിച്ചതല്ലെന്നും വി പി സാനു പറഞ്ഞു.

എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും വി പി സാനു പറഞ്ഞു.എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ അറിവോടെയോ അനുവാദത്തോടെയോ അല്ല മാര്‍ച്ച്‌ സംഘടിപ്പിച്ചതെന്ന് സംസ്ഥാന പ്രസിഡണ്ട് അനുശ്രിയും മാധ്യമങ്ങളോട് പറഞ്ഞു. പൊതുവിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തും എന്ന് അറിയിച്ചിരുന്നു. എന്നാല്‍ അത് അക്രമാസക്തമായത് എസ്‌എഫ്‌ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ല. അക്രമത്തെ അപലപിക്കുന്നതായും അനുശ്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഈ വർഷം ട്രംപ് ഇന്ത്യയിലേക്കില്ല ; ക്വാഡ് ഉച്ചകോടി നടക്കാനുള്ള സാധ്യത മങ്ങി

0
ദില്ലി: ഡോണൾഡ് ട്രംപ് ഇക്കൊല്ലം ഇന്ത്യയിലേക്കില്ലെന്ന് സൂചിപ്പിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി...

ആരതിയുടെ മരണം : ഭർത്താവ് അതുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ; ഇന്ന് കോടതിയിൽ ഹാജരാക്കും‌‌‌

0
തിരുവനന്തപുരം: ആറ്റുകാലിൽ 27കാരി ആരതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിന്റെ അറസ്റ്റ്...

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിപ്പെടുന്നു ; ഇന്ന് വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഓറഞ്ച്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കാലവർഷം വീണ്ടും വ്യാപകമാകുന്നു. ഇന്ന് നാല്...

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി : എതിർപ്പിൽ വീര്യം കുറച്ച് സുധീരൻ

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തിയ മുഖ്യമന്ത്രിയുടെ...