തിരുവനന്തപുരം : 290 ലിറ്റർ വ്യാജ കള്ള് നിർമ്മിച്ച് വിൽപ്പന നടത്തിയെന്ന കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു. കരിയ്ക്കകം സ്വദേശി സുധീറിനെ ആണ് തെളിവുകളുടെ അഭാവത്തിൽ തിരുവനന്തപുരം സബ് കോടതി വെറുതെ വിട്ടത്. 2010 ആഗസ്റ്റ് മാസത്തിൽ കരിക്കകത്ത് വെച്ച് അംബാസിഡർ കാർ, വ്യാജ കള്ള് നിർമാണോപാധികൾ, 290 ലിറ്റർ വ്യാജ കള്ള് എന്നിവയാണ് തിരുവനന്തപുരം റേഞ്ച് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.
തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അന്വേഷണം നടത്തി കുറ്റപത്രം നൽകിയ കേസിലാണ് എക്സൈസിന്റെ ഭാഗത്ത് നിന്നുമുണ്ടായ പിഴവും, കുറ്റപത്രത്തിലെ ആരോപണങ്ങൾക്ക് അനുസൃതമായ തെളിവുകൾ ഹാജരാക്കുന്നതിൽ വന്ന വീഴ്ചയും ഹാജരാക്കിയ തെളിവുകൾ വിശ്വസനീയമല്ലെന്നുമുള്ള പ്രതിഭാഗം വാദം പരിഗണിച്ചാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി അഭിഭാഷകരായ സറീന എസ് ഇടമരത്ത്, അനീസ് റഷീദ്, വെള്ളറട അജിത്ത് എന്നിവർ ഹാജരായി






























