തിരുവനന്തപുരം : യു.ജി.സി ചട്ടപ്രകാരമല്ലാതെ നിയമിതരായ എട്ടു വി.സിമാരെ പുറത്താക്കുന്നതിന്‍റെ മുന്നോടിയായി ഗവര്‍ണര്‍ 12ന് നടത്തുന്ന ഹിയറിംഗില്‍ പങ്കെടുക്കില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാലാ വി.സി ഡോ.ഗോപിനാഥ് ഗവര്‍ണറെ ഇ-മെയിലിലൂടെ അറിയിച്ചു. തനിക്ക് നിയമനം നല്‍കിയതിന്‍റെ രേഖകളും അദ്ദേഹം ആവശ്യപ്പെട്ടു. സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചിതിന്‍റെ വിജ്ഞാപനവും അതിന്‍റെ നടപടികളുമാണ് ആവശ്യപ്പെട്ടത്. ഈ രേഖകള്‍ പഠിച്ച ശേഷമേ അഭിഭാഷകന് ഹാജരാകാനാവൂ. ജനുവരി മൂന്നിനു ശേഷം ഇതിന് അവസരം നല്‍കണമെന്നും കണ്ണൂര്‍ വി.സി അറിയിച്ചു. എന്നാല്‍ പുനര്‍നിയമനത്തിന്‍റെ രേഖകള്‍ നല്‍കാനാവില്ലെന്ന് രാജ്ഭവന്‍ വി.സിയെ അറിയിച്ചു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന പി.സദാശിവം ഗവര്‍ണറായിരിക്കെയാണ് തന്നെ കണ്ണൂര്‍ വി.സിയായി നിയമിച്ചത്. പ്രമുഖ നിയമജ്ഞനായ അദ്ദേഹത്തിന് പിഴവ് പറ്റുമോ? അതിനാല്‍ നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് നിയമനം- കണ്ണൂര്‍ വി.സി ഇ-മെയിലില്‍ ചൂണ്ടിക്കാട്ടി. 12ന് രാജ്ഭവനില്‍ നടത്തുന്ന ഹിയറിംഗില്‍ ഓരോ വി.സിമാര്‍ക്കും അവരുടെ ഭാഗം വിശദീകരിക്കാന്‍ അരമണിക്കൂര്‍ വീതം അനുവദിക്കും. രാവിലെ 11മുതലാണ് ഹിയറിംഗ്. കേരള മുന്‍ വി.സി ഡോ.വി.പി മഹാദേവന്‍ പിള്ളയ്ക്കാണ് ആദ്യ ഹിയറിംഗ്.
തിരുവനന്തപുരം മുതല്‍ വടക്കോട്ട് എന്ന ക്രമത്തിലാണ് ഹിയറിംഗിന് ഊഴം നല്‍കിയത്. കുസാറ്റില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയുള്ളതിനാല്‍ ഓണ്‍ലൈന്‍ ഹിയറിംഗ് അനുവദിക്കണമെന്ന സംസ്കൃത സര്‍വകലാശാലാ വി.സി എം.വി.നാരായണന്‍റെ അപേക്ഷ ഗവര്‍ണര്‍ അംഗീകരിച്ചു. അദ്ദേഹത്തിന് ഉച്ചയ്ക്ക് ശേഷം വിര്‍ച്വല്‍ ഹിയറിംഗിന് അവസരം നല്‍കും. റഷ്യന്‍ സന്ദര്‍ശനത്തിലുള്ള എം.ജി. വി.സി സാബുതോമസിന് ജനുവരിയില്‍ ഹിയറിംഗ് നടത്തും.
എം.ജി, കാലിക്കറ്റ്, കുസാറ്റ്, സംസ്കൃതം, കണ്ണൂര്‍, മലയാളം, ഓപ്പണ്‍, ഡിജിറ്റല്‍ സര്‍വകലാശാലാ വി.സിമാര്‍ക്കാണ് കുരുക്ക്. നോട്ടീസ് നല്‍കിയവരില്‍ കേരള സര്‍വകലാശാല വി.സിയായി വിരമിച്ച ഡോ.വി.പി.മഹാദേവന്‍ പിള്ളയുമുണ്ട്. വിരമിച്ചെങ്കിലും നിയമവിരുദ്ധമായ നിയമനം അസാധുവാക്കാന്‍ കഴിയും. ഗവര്‍ണര്‍ നേരത്തേ നോട്ടീസ് നല്‍കിയിരുന്ന ഫിഷറീസ് വി.സി റിജി ജോണിനെ ഹൈക്കോടതി പുറത്താക്കി. നിയമനശുപാര്‍ശ തെറ്റായ സാഹചര്യത്തില്‍ എല്ലാ വി.സിമാരുടെയും നിയമനം അസാധുവാണെന്നാണ് ഗവര്‍ണറുടെ നിലപാട്. ഹിയറിംഗിന് അവസരം നല്‍കിയശേഷം പിരിച്ചുവിടാനാണ് ഗവര്‍ണറുടെ നീക്കം.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.