തിരുവനന്തപുരം : വേടനെതിരെ ഉണ്ടായ നടപടി കേരളത്തിലെ ഒറ്റപ്പെട്ട നടപടിയല്ലെന്ന് കെ സി വേണുഗോപാൽ. ദളിത് സമുദായത്തെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ പിണറായിയും മോദിയും ഒരുപോലെയാണ്. വേടനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു. സമാനമായ എത്ര കേസുകൾ ഉണ്ടായിരുന്നു നടപടി ഉണ്ടായില്ല. ഇഡിയെ ബിജെപി പാർട്ടി ഡിപ്പാർട്മെന്റ് ആക്കി മാറ്റി. തിരഞ്ഞെടുപ്പ് കമ്മീഷന് പോലും നിക്ഷ്പക്ഷമായി പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥ. രണ്ട് ആഴ്ചയായി മോദിയുടെയും അമിത്ഷായുടെയും വെടിയാണ് പൊട്ടുന്നത്. പാകിസ്താന് എതിരെ ഒന്നും പൊട്ടിയിട്ടില്ല. ആൺകുട്ടികൾ ഈ രാജ്യം ഭരിച്ചിരുന്നു എന്ന് ഓർമ വേണം. അന്ന് പാകിസ്താനനെ നിലയ്ക്ക് നിർത്തിയിട്ടുണ്ട്. മോദിയുടെ വാക്കുകൊണ്ടുള്ള വെല്ലുവിളി അല്ല പ്രവർത്തി ആണ് വേണ്ടത്. പാകിസ്താന് എതിരെ ഉള്ള പോരാട്ടത്തിന് ഞങ്ങളുടെ ക്‌ളീൻ ചെക്ക് തരുന്നു. ജാതി സെൻസസ് പ്രഖ്യാപിച്ചത് കോൺഗ്രസ് വിജയം. സമയബന്ധിതമായി പൂർത്തിയാക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1