രാഘവ് ഛദ്ദയടക്കമുള്ളവർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിൽ രൂക്ഷ വിമർശനവുമായി എഎപി നേതൃത്വം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യസഭ എം പിമാരായ രാഘവ് ഛദ്ദയടക്കമുള്ളവർ പാർട്ടി വിട്ട് ബി ജെ പിയിൽ ചേർന്നതിൽ രൂക്ഷ വിമർശനവുമായി എ എ പി നേതൃത്വം. പഞ്ചാബിലെ ജനങ്ങളെ വീണ്ടും ബി ജെ പി ചതിച്ചെന്നാണ് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചത്. എ എ പി എം പിമാരുടെ കൂടുമാറ്റത്തിൽ പഞ്ചാബിലെ ജനങ്ങളെ പിന്നിൽ നിന്ന് ബി ജെ പി കുത്തിയെന്നടക്കമുള്ള ഒരു വരി പ്രസ്താവനയിലൂടെയാണ് കെജ്രിവാൾ തന്‍റെ രോഷം പ്രകടിപ്പിച്ചത്. ഓപ്പറേഷൻ ലോട്ട്സ് ആണ് സംഭവിച്ചതെന്നാണ് രാജ്യസഭ എം പിമായ സഞ്ജയ് സിങ് പ്രതികരിച്ചത്. പാർട്ടിയെ ചതിച്ച ഏഴുപേർക്കും പഞ്ചാബിലെ ജനങ്ങൾ മാപ്പ് നൽകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും പഞ്ചാബിലെ ജനങ്ങൾ മാപ്പ് നൽകില്ലെന്നും സഞ്ജയ് സിങ് പറഞ്ഞു.

അതേസമയം രാഘവ് ഛദ്ദക്കൊപ്പം എ എ പി രാജ്യസഭ എം പിമാരായ അശോക് മിത്തൽ, സന്ദീപ് പഥക്ക് എന്നിവരാണ് ബി ജെ പിയിൽ ചേർന്നത്. ഹർഭജൻ സിങ്, സ്വാതി മാലിവാൾ, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും എ എ പി വിട്ട് ബി ജെ പിയിൽ എത്തുമെന്ന് രാഘവ് ഛദ്ദ അവകാശപ്പെട്ടു. രാജ്യസഭയിലെ 10 എം പിമാരിൽ ഏഴുപേരും പാർട്ടി വിട്ടാൽ എം പി സ്ഥാനത്ത് നിന്ന് അയോഗ്യതയുണ്ടാകില്ലെന്നാണ് വാദം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമങ്ങള്‍ കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം : റോഡ് നിയമലംഘനങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മോട്ടോർ വാഹന വകുപ്പ്....

ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍

0
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിവാദം...

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ 20 തൃണമൂൽ എംപിമാർ ബിജെപിയിലേക്കെന്ന് അഭ്യൂഹം

0
കൊൽക്കൊത്ത: ബംഗാളിൽ പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയുടെ ആഘാതത്തിന് പിന്നാലെ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

0
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ...