വേട്ടക്കാര്‍ക്കൊപ്പമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ; മന്ത്രി എം ബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിന്‍ ഉണ്ടെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരാമര്‍ശത്തിനെതിരെ മന്ത്രി എം ബി രാജേഷ്. തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ യുഡിഎഫ് കണ്‍വീനറാണ് അതിജീവിതയ്‌ക്കെതിരെ പറഞ്ഞതെന്നും രണ്ടാംഘട്ടത്തില്‍ കെപിസിസി പ്രസിഡന്റും പറഞ്ഞിരിക്കുന്നുവെന്നും എം ബി രാജേഷ് പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വേട്ടക്കാര്‍ക്കൊപ്പം ഓടുകയാണെന്നും അവരുടെ പരാതിയിലടക്കം സംശയം പ്രകടിപ്പിക്കുകയാണെന്നും എം ബി രാജേഷ് പറഞ്ഞു.

ആര്‍എസ്എസും ജമാഅത്തെ ഇസ്‌ലാമിയും മതരാഷ്ട്രീയവാദികളാണെന്നും രണ്ടും ഒരേ സ്വഭാവമുളള സംഘടനകളാണെന്നും എം ബി രാജേഷ് പറഞ്ഞു. ‘ഒരുഭാഗത്ത് സവര്‍ക്കര്‍ എങ്കില്‍ മറുഭാഗത്ത് മൗദൂദി. എല്‍ഡിഎഫും ജമാഅത്തെ ഇസ്‌ലാമിയും ഒരുകാലത്തും തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയിട്ടില്ല. കാണാന്‍ വരുന്നവരെ കണ്ടുകാണും. ജമാഅത്തെ ഇസ്‌ലാമിയാണ് കേരളത്തിന്റെ വികസനം മുടക്കാന്‍ എക്കാലവും മുന്നില്‍ നിന്നവര്‍. ജമാഅത്തെ ഇസ്‌ലാമിക്ക് ഒരു ഘട്ടത്തിലും എല്‍ഡിഎഫ് ബോര്‍ഡുകളില്‍ പ്രാതിനിധ്യം കൊടുത്തിട്ടില്ല. ആര്‍എസ്എസിനെപ്പോലെ മാര്‍ക്‌സിസ്റ്റ് വിരുദ്ധരാണ് ജമാഅത്തെ ഇസ്‌ലാമിയും എം ബി രാജേഷ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...