കേരളം കേന്ദ്രത്തിന് 5580 കോടി രൂപ അങ്ങോട്ട് നൽകേണ്ടി വന്നു ; രാജ്യത്ത് ആദ്യമെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നടപ്പാവില്ലെന്ന് എഴുതിത്തള്ളിയ പദ്ധതികളും വികസന പ്രവർത്തനങ്ങളും കേരളത്തിൽ യാഥാർത്ഥ്യമായ ഒമ്പതര വർഷങ്ങളാണ് കടന്നുപോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ പ്രധാനമാണ് ദേശീയപാതാ വികസനം. 2014-ൽ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ദേശീയപാതാ അതോറിറ്റി ഉപേക്ഷിച്ചു പോയ പ്രവൃത്തി പിന്നീട് 2016ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ ഏറ്റെടുത്ത് ഇച്ഛാശക്തിയോടെ മുന്നോട്ട് കൊണ്ടുപോയി. ഇന്നത് നിർമ്മാണ പ്രവൃത്തിയുടെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതിനിടയിൽ പല പ്രതിബന്ധങ്ങളും വന്നു. സ്ഥലം ഏറ്റെടുക്കുന്നതിന് സംസ്ഥാനം കേന്ദ്രത്തിന് 5580 കോടി രൂപ അങ്ങോട്ട് നൽകേണ്ടി വന്നു.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ദേശീയപാതാ പ്രവർത്തനങ്ങൾക്കായി കേന്ദ്രത്തിന് ഫണ്ട് നൽകുന്നത്. കിഫ്‌ബി വഴിയാണ് ഈ തുക സർക്കാർ ദേശീയപാതാ അതോറിറ്റിക്ക് നൽകിയത്. കിഫ്‌ബിയുടെ കമ്പോള വായ്പ കേരളത്തിന്‍റെ കടപരിധിയിൽ പെടുത്തുകയാണ് പിന്നീട് കേന്ദ്ര സർക്കാർ ചെയ്തത്. അതായത് ദേശീയപാതക്കായി കിഫ്‌ബി നൽകിയ തുകയ്ക്ക് തത്തുല്യമായ തുക കേരളത്തിന് അനുവദനീയമായ വായ്പാ തുകയിൽ നിന്ന് വീണ്ടും വെട്ടിക്കുറക്കുന്ന നിലയുണ്ടായി. അങ്ങനെ ഫലത്തിൽ സർക്കാരിന് മുകളിലുള്ള ഭാരം ഏതാണ്ട് 12000 കോടി രൂപയ്ക്ക് അടുത്തായി. പല പ്രതിലോമ ശക്തികളും ദേശീയപാതാ വികസനം അട്ടിമറിക്കാൻ ശ്രമങ്ങൾ നടത്തി. അതിലൊന്നും പതറാതെ പൊതുജനപിന്തുണയോടെ സർക്കാർ മുന്നോട്ടുപോയി. നിലവിൽ 444 കിലോമീറ്റർ ദേശീയപാതാ പ്രവൃത്തി പൂർത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

വളരെ അടുത്ത് തന്നെ ബാക്കി കൂടി പൂർത്തീകരിക്കും. നൂതനമായ സൗകര്യങ്ങളോട് കൂടിയ ആറുവരി ദേശീയപാത കേരളത്തിൽ യാഥാർത്ഥ്യമാവുകയാണ്. നമ്മുടെ ദീർഘകാലത്തെ സ്വപ്നമാണ് ഇതുവഴി സഫലീകരിക്കുന്നത്. നാടിന് അനിവാര്യമായതെല്ലാം നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമായി മുന്നോട്ടുപോകുന്ന സർക്കാരാണിത്. ഈ സർക്കാർ ചെയ്യാൻ കഴിയുന്നതേ പറയൂ, പറഞ്ഞാൽ അതെന്തായാലും ചെയ്തിരിക്കും. അത് കേരളം അനുഭവിച്ചറിഞ്ഞ ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...