ജനാധിപത്യത്തിന്റെ ആഘോഷമാണ് കായംകുളം കോടതിയുടെ ഉദ്ഘാടനമെന്ന് കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഉത്തരവാദിത്വത്തോട് കൂടി ജനങ്ങൾക്ക് നീതി നടപ്പാക്കുക എന്നതാണ് ഓരോ അഭിഭാഷകന്റെയും കടമയെന്ന് കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കായംകുളം കോടതി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയുടെ സൗകര്യങ്ങൾ വർദ്ധിക്കുമ്പോൾ ഉത്തരവാദിത്വങ്ങളും വർദ്ധിക്കുകയാണ്. ജനങ്ങൾക്ക് നിയമത്തിലുള്ള വിശ്വാസ്യത കൊണ്ടാണ് എന്ത് പ്രശ്നങ്ങൾ നേരിട്ടാലും അവർ കോടതിയെ സമീപിക്കുന്നത്. ജനാധിപത്യത്തിന്റെ ആഘോഷമാണ് കായംകുളം കോടതിയുടെ ഉദ്ഘാടനമെന്നും കോടതിയുടെ സൗകര്യങ്ങൾ ഓരോ ജനത്തിനും അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ നിർമ്മാണത്തിൽ തുടക്കം മുതൽ അവസാനം വരെ പ്രവർത്തിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.

കോടതി അങ്കണത്തിൽ നടന്ന ചടങ്ങിൽ യു.പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിച്ചു. എ.എം ആരിഫ് എം.പി മുഖ്യാതിഥിയായി. പി. ഡബ്ല്യു. ഡി സൂപ്രന്റിംഗ് എൻജിനീയർ ജി. എസ് ദിലീപ് ലാൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ പി. ശശികല, നഗരസഭ കൗൺസിലർ കെ. പുഷ്പദാസ്, ജില്ലാ സെഷൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ, ജില്ല ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എം. റ്റി ജലജാറാണി, കായംകുളം മുൻസിഫ് ജഡ്ജ് എ.അനീസ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഡി. സുധാകരൻ, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. സജീബ് എസ്. തവക്കൽ, അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ പ്രസിഡന്റ് ഭാസ്കരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

കിഫ്ബിയിൽ നിന്ന് 15.96 കോടി രൂപ വിനിയോഗിച്ചാണ് കായംകുളം കോടതി കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചത്. കെട്ടിടത്തിന് 40,000 ചതുരശ്രയടി വിസ്തീർണ്ണമുണ്ട്. കേരളീയ വാസ്തു ശില്പകലാ മാതൃകയിൽ ആധുനിക സൗകര്യങ്ങളോടുകൂടി മൂന്ന് നിലകളായിട്ടാണ് കെട്ടിടം നിർമ്മിച്ചത്. മജിസ്ട്രേറ്റ് കോർട്ട് ഹാൾ, നടുമുറ്റം, ഓഫീസ് മുറികൾ, അദാലത്ത് ഹാൾ, ബാർ അസോസിയേഷൻ ഹാൾ, ലൈബ്രറി, ഗുമസ്തന്മാർക്കുള്ള മുറികൾ, വനിതാ അഭിഭാഷകർക്കുള്ള മുറികൾ, മീഡിയേഷൻ ഹാൾ എന്നീ സൗകര്യങ്ങളുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...