Monday, February 10, 2025 1:53 pm

കോട്ടയം, ഇടുക്കി ജില്ലകള്‍ ഓറഞ്ച് സോണിലേക്ക് മാറിയതോടെ പോലീസ് പരിശോധന ശക്തമാക്കി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഗ്രീന്‍ സോണിലായിരുന്ന കോട്ടയം, ഇടുക്കി ജില്ലകള്‍ ഓറഞ്ച് സോണിലേക്ക് മാറിയതോടെ രണ്ട് ജില്ലകളും അതീവ ജാഗ്രതയില്‍. ഇന്ന് രാവിലെ തന്നെ പോലീസ് അതിശക്തമായ പരിശോധനകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. റോഡിലിറങ്ങുന്ന ഓരോ വാഹനങ്ങളും വിശദമായി പരിശോധിച്ചും എന്തിന്, എവിടെ പോകുന്നുവെന്ന് ചോദിച്ചറിഞ്ഞുമാണ് തുടര്‍യാത്ര അനുവദിക്കുന്നത്. പോലീസ് ശക്തമായ നടപടി സ്വീകരിച്ചതോടെ അത്യാവശ്യമില്ലാതെ വാഹനങ്ങളുമായി റോഡിലിറങ്ങുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. ഇന്ന് രാവിലെ പതിവിനു വിരുദ്ധമായി കാര്യമായി വാഹനങ്ങള്‍ കോട്ടയത്ത് ഇറങ്ങിയില്ല. നഗരം വിജനമാണ്. നാമമാത്രമായ വാഹനങ്ങള്‍ മാത്രമേ കോട്ടയം നഗരത്തില്‍ കണ്ടുള്ളു.

അതേസമയം കൊവിഡ് ബാധിതര്‍ ഏറെയുള്ള തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് തൊഴിലാളികളും മറ്റും കൂടുതലായി എത്തുന്നതോടെ ഇടുക്കിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച്‌ നിരീക്ഷണം നടത്താന്‍ ഇടുക്കി ജില്ലാ പോലീസ് തീരുമാനിച്ചു. ഇന്ന് രാവിലെ തന്നെ ഡ്രോണ്‍ ഉപയോഗിച്ച്‌ തുടങ്ങുമെന്നാണ് അറിയുന്നത്.

കൂടാതെ കുമളിയ്ക്ക് സമീപമുള്ള നാല് സമാന്തര പാതകളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച്‌ തമിഴ്നാട്ടില്‍ നിന്നും ഒളിച്ചു കടക്കുന്നവരെ പിടികൂടാന്‍ ഇടുക്കി ജില്ലാ പോലീസ് ചീഫ് പി. കെ മധു നിര്‍ദ്ദേശം നല്കി. റോസാപൂക്കണ്ടം, പാണ്ടിക്കുടി, കുങ്കിരിപ്പെട്ടി, വലിയപാറ എന്നിവിടങ്ങളിലാണ് താത്ക്കാലിക ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുക.  ഇടുക്കിയില്‍ ഇന്നലെ നാല് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേരും തമിഴ്നാട്ടില്‍ നിന്ന് എത്തിയവരാണ്.

കോട്ടയത്ത് രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കോട്ടയം നഗരസഭയിലെ നാല് വാര്‍ഡുകളും രണ്ട് പഞ്ചായത്തുകളും ഹോട്ട് സ്പോട്ടാക്കി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളില്‍ പരിശോധന കര്‍ക്കശമാക്കി. കൂടാതെ മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്ന കോട്ടയം മുനിസിപ്പാലിറ്റിയിലെ 20, 29, 36, 37 വാര്‍ഡുകളും അടച്ചുപൂട്ടി. മാര്‍ക്കറ്റിലേക്ക് ഒരു വാഹനങ്ങളും കടത്തിവിടുന്നില്ല. യാത്രക്കാര്‍ക്കും പ്രവേശനമില്ല. ഇന്ന് ഉച്ചയോടെ  മാര്‍ക്കറ്റിലും സമീപ പ്രദേശങ്ങളിലും അണുനശീകരണം നടത്തും. മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതെടെയാണ് കൂടുതല്‍ നടപടികളുമായി ആരോഗ്യ പ്രവര്‍ത്തകരും പോലീസും രംഗത്തെത്തിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മിഹിറിന്റെ അനുഭവം മറ്റു കുട്ടികള്‍ക്കും ഉണ്ടായി, നിരവധി രക്ഷിതാക്കള്‍ പരാതി നല്‍കി : വിദ്യാഭ്യാസ...

0
തിരുവനന്തപുരം: ഫ്‌ലാറ്റില്‍ നിന്നും ചാടി ജീവനൊടുക്കിയ തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍...

ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ അടൂർ ടൗണിൽ ജാഗ്രതാ പരേഡ് സംഘടിപ്പിച്ചു

0
അടൂർ : ഡിവൈഎഫ്ഐ നേതൃത്വത്തിൽ ലഹരിക്കെതിരെ അടൂർ ടൗണിൽ ജാഗ്രതാ...

കെഎസ്എസ്പിയു ചെന്നീർക്കര യൂണിറ്റ് വാർഷികം ഉദ്ഘാടനം ചെയ്തു

0
ഊന്നുകൽ : കെഎസ്എസ്പിയു ചെന്നീർക്കര യൂണിറ്റ് വാർഷികം മുൻ പഞ്ചായത്ത്...

താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെക്കാനുള്ള അനുമതിക്ക് തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന...

0
തിരുവനന്തപുരം :താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാന്‍ ഡേറ്റാ...