കൊച്ചി : ഡയറക്ടർ ബോർഡിൽ നോമിനിയുണ്ടായിട്ടും അനധികൃത പണമിടപാടുകളുടെ കാര്യത്തിൽ കെ.എസ്.ഐ.ഡി.സി.യെ സി.എം.ആർ.എൽ. ഇരുട്ടിൽ നിർത്തിയോ എന്ന് ഹൈക്കോടതി.എങ്കിൽ അത് കൂടുതൽ ഗൗരവകരമാണ്. ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ട് കിട്ടിയശേഷമാണോ സി.എം.ആർ.എൽ. നടത്തിയ അനധികൃത ഇടപാടുകളെക്കുറിച്ച് കെ.എസ്.ഐ.ഡി.സി. അറിഞ്ഞതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യുഷൻസ് എന്ന കമ്പനി ഇല്ലാത്ത സേവനത്തിന് സി.എം.ആർ.എൽ. പ്രതിഫലം നൽകിയെന്ന പരാതിയിൽ എസ്.എഫ്.ഐ.ഒ. തങ്ങൾക്കെതിരേയും അന്വേഷണംനടത്തുന്നത് ചോദ്യംചെയ്ത് കെ.എസ്.ഐ.ഡി.സി. നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.




























