ശബരിമല വിമാനത്താവളത്തിനായുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ അവസാനഘട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനായുള്ള നടപടികൾ സംസ്ഥാന റവന്യു വകുപ്പ് പൂർത്തിയാക്കുന്നു. ഇതിന് മുന്നോടിയായി ഏറ്റെടുക്കുന്ന ഭൂമിയുടെ വിസ്തീർണവും കെട്ടിടങ്ങളുടെ വിശദമായ വിവരവും കണ്ടെത്തുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ കെട്ടിടങ്ങളും വീടും നഷ്ടപ്പെടുന്നവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇതിനായി നിയോഗിക്കപ്പെട്ട കൺസൾട്ടൻസി ജീവനക്കാർ കഴിഞ്ഞ ദിവസങ്ങളിൽ കാരിത്തോട് മേഖലയിൽ വിവരശേഖരണം നടത്തി. ഇത്തരത്തിൽ പരിശോധന നടത്തിയ വീടുകളുടെ വിസ്തീർണം, വീട്ടിലെ അംഗങ്ങളുടെ ജോലി, വരുമാനം, വയസ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ളവ വിവരങ്ങൾ രേഖപ്പെടുത്തി. ഇതെല്ലം പരിഗണിച്ചായിരിക്കും നഷ്ടപരിഹാരം തീരുമാനിക്കുക. ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് കൂടാതെ 165 ഏക്കർ സ്ഥലമാണ് വിമാനത്താവളത്തിനായി ആദ്യ ഘട്ടത്തിൽ ഏറ്റെടുക്കുക. ഇവർക്കുള്ള പുനഃരധിവാസവും പാക്കേജുകളും ഉടൻ തയ്യാറാകും.

അടുത്ത ഘട്ടത്തിൽ ഏറ്റെടുക്കാനുള്ള സ്ഥലങ്ങൾ അളന്ന് തിട്ടപ്പെടുത്തി നഷ്ടപരിഹാര നടപടികൾ അടിയന്രതിമായി പൂർത്തിയാക്കാൻ പ്രത്യേകം ഓഫീസ് തുറന്ന് സ്‌പെഷ്യൽ തഹസിൽദാരെ നിയമിക്കും. എന്നാൽ ചെറുവള്ളി എസ്റ്റേറ്റിലെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട കേസിന്റെ വിധിയും നിർണായകമാണ്. സ്ഥലം ഏറ്റെടുത്ത് കൈമാറിയാൽ മൂന്നു വർഷത്തിനുളളിൽ വിമാനത്താവളം സജ്ജമാക്കുമെന്ന് സർക്കാർ പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് കൂടുതൽ നടപടികൾ നടത്തി വിമാനത്താവളം നടപ്പിലാക്കുമെന്ന് ഉറപ്പാക്കാനും സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.

സംസ്ഥാന സർക്കാർ പ്രാഥമിക നടപടികൾ പൂർത്തിയാക്കുമ്പോൾ കേന്ദ്രസർക്കാരിൽ നിന്നുള്ള നിരവധി അനുമതികൾ ലഭിക്കേണ്ടതായുണ്ട്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതിയാണ് ഇതിൽ പ്രധാനം. കമ്പനി രൂപീകരണത്തിന് അനുമതി വേണം. കമ്പനി രൂപീകരിച്ചത് പിന്നീട് സംസ്ഥാന ഫയർ ഫോഴ്സ്, പോലീസ്, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവരെ അനുമതിക്കായി സമീപിക്കേണ്ടത് ഇവരാണ്. ചെറുവള്ളി എസ്റ്റേറ്റിലെ 2226 ഏക്കറും സ്വകാര്യ ഭൂമിയിലെ 200 ഏക്കറുമാണ് അളന്നു തിരിച്ച് അതിർത്തി നിർണയിച്ചിരുന്നത്. ചെറുവള്ളി എസ്റ്റേറ്റിനു പുറത്ത് 307 ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കുമെന്നായിരുന്നു ഔദ്യോഗിക കൺസൽറ്റിങ് ഏജൻസിയായ ലൂയിസ് ബർഗർ അറിയിച്ചിരുന്നത്. ഇതനുസരിച്ചു സ്ഥലത്തിന്റെ സർവേ നമ്പറുകൾ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസ് : വീണയുടെ ബാങ്ക് ലോക്കർ പരിശോധന പൂർത്തിയാക്കി

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക്ക് മാസപ്പടി കേസിൽ വീണ ടിയുടെ...

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 18 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 18 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ പ്രതിക്ക്...

ആരോഗ്യ വകുപ്പ്​ ഡയറക്​ടർ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സർക്കാർ ഹൈകോടതിയെ സമീപിച്ചു

0
കൊച്ചി: ആരോഗ്യ വകുപ്പ്​ ഡയറക്​ടർ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സർക്കാർ...

കുളത്തുമണ്ണിലെ ജനവാസ മേഖലയില്‍ കാട്ടാന ; സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍...

0
കോന്നി: കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടിയ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കുളത്തുമണ്ണില്‍ വനപാലകരും നാട്ടുകാരും തമ്മില്‍...