Thursday, May 15, 2025 1:06 pm

നേതൃമാറ്റത്തിന്റെ തുടർച്ച ; കെപിസിസിയിലും ഡിസിസികളിലും അഴിച്ചുപണിയുണ്ടാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോൺഗ്രസിലെ നേതൃമാറ്റത്തിന്റെ തുടർച്ചയായി കെപിസിസിയിലും ഡിസിസികളിലും അഴിച്ചുപണിയുണ്ടാകും. സംഘടനാതലത്തിൽ ആവശ്യംവേണ്ട മാറ്റം വരുത്താൻ ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടി. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കേ ഒരു മാസത്തിനുള്ളിൽ തുടർമാറ്റം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. പുതിയ നേതൃത്വം ആദ്യം ഏറ്റെടുക്കുന്ന വെല്ലുവിളിയാകും പുനഃസംഘടന. കെപിസിസി വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ തുടരുന്നവരെ പൂർണമായും മാറ്റണോ, കുറച്ചുപേരെ നിലനിർത്തണോ എന്നതിൽ തീരുമാനമായിട്ടില്ല. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഭാരവാഹികളുടെ എണ്ണത്തിൽ വർധനയുണ്ടാകാം. 32 ജനറൽ സെക്രട്ടറി, നാല് വൈസ് പ്രസിഡന്റ് എന്നിങ്ങനെയാണ് നിലവിൽ.

ഒൻപത് ഡിസിസികളിൽ പ്രസിഡന്റുമാർക്ക് മാറ്റമുണ്ടാകാനാണ് സാധ്യത. എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിൽ പ്രസിഡന്റുമാർ തുടരും. കണ്ണൂരും തൃശ്ശൂരും നിയമനംനടന്നിട്ട് അധികമായില്ല. മറ്റു മൂന്നു ജില്ലാ അധ്യക്ഷന്മാരുടെ പ്രവർത്തനത്തിൽ എഐസിസിക്കും മതിപ്പുണ്ട്. മാറ്റംസംബന്ധിച്ച് കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും കൂടി ആലോചിച്ച് ചുരുക്കപ്പട്ടികയുണ്ടാക്കി ഹൈക്കമാൻഡിന് നൽകും. അതിനുമുൻപ്‌ മുതിർന്ന നേതാക്കളുടെ അഭിപ്രായം തേടും. നിലവിലുള്ള ഐക്യത്തിന്റെ അന്തരീക്ഷം നിലനിർത്തിയേ നിയമനം നടക്കൂ. ഒറ്റക്കെട്ടായി നീങ്ങിയാൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയം നേടാമെന്ന ഹൈക്കമാൻഡ് അഭിപ്രായത്തിന്റെ അന്തഃസത്തയ്ക്ക് ഭംഗം വരുത്താതെ പോകണമെന്നാണ് പൊതുനിലപാട്.

പാക്കേജായി നടപ്പാക്കിയ നേതൃമാറ്റത്തോട് പൊതുവേ നല്ല അഭിപ്രായമാണ് പാർട്ടിയിൽ ഉയർന്നതെങ്കിലും എംപിമാരിൽ പലരും സ്ഥാനമേൽക്കൽ ചടങ്ങിൽനിന്ന് വിട്ടുനിന്നിരുന്നു.വരുന്ന പുനഃസംഘടനയിൽ എംപിമാർ കൂടുതൽ സമ്മർദം ചെലുത്തിയേക്കാം. ഗ്രൂപ്പടിസ്ഥാനത്തിലായിരുന്നില്ല പുനഃസംഘടനയെന്നതിനാൽ പരമ്പരാഗത ഗ്രൂപ്പുകൾക്ക് അതടിസ്ഥാനമാക്കിയുള്ള അഭിപ്രായപ്രകടനങ്ങൾക്ക് പ്രസക്തിയില്ലാതായി. രമേശ് ചെന്നിത്തലയും വി.ഡി. സതീശനും തമ്മിൽ ഇടക്കാലത്തുണ്ടായിരുന്ന അകൽച്ചയും ഏതാണ്ട് പരിഹരിച്ചിട്ടുണ്ട്. യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മുന്നറിയിപ്പില്ലാതെ മാറ്റിയ എം.എം. ഹസന് ഉചിതമായ സ്ഥാനംനൽകുന്ന കാര്യത്തിലും വൈകാതെ തീരുമാനം വന്നേക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭർത്താവിൻറെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യ പ്രേരണയോ അല്ല – ഡൽഹി ഹൈകോടതി

0
ന്യൂഡൽഹി : ഭർത്താവിൻറെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യ പ്രേരണയോ ആയി...

എല്ലാവരെയും ഒരുപോലെ പരിഗണിക്കുകയാണെങ്കിൽ മുസ്‌ലിം പുരുഷന് ഒന്നിലധികം വിവാഹം കഴിക്കാമെന്ന് അലഹബാദ് ഹൈകോടതി

0
ന്യൂഡൽഹി : എല്ലാവരെയും ഒരുപോലെ പരിഗണിക്കുകയാണെങ്കിൽ മുസ്‌ലിം പുരുഷന് ഒന്നിലധികം വിവാഹം...

നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട് : കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ...

ആലുവ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്ന് 6 കിലോ കഞ്ചാവ് പിടികൂടി 

0
ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്ന് ആറ് കിലോ...