Friday, April 18, 2025 1:32 pm

പത്തനംതിട്ട ആര്‍.ടി.ഒ അവിടിരിക്കട്ടെ .. റൂട്ട് ഞങ്ങള്‍ തീരുമാനിക്കും ; ധാര്‍ഷ്ട്യവുമായി സ്വകാര്യ ബസ്സ്‌ ജീവനക്കാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ആര്‍.ടി.ഒ അവിടിരിക്കട്ടെ, റൂട്ട് ഞങ്ങള്‍ തീരുമാനിക്കുമെന്ന ധാര്‍ഷ്ട്യവുമായി ചില സ്വകാര്യ ബസ്സ്‌ ജീവനക്കാര്‍. കുമ്പഴ വഴി റാന്നി – വടശ്ശേരിക്കര ഭാഗത്തേക്ക് പോകേണ്ട ബസ്സുകള്‍ തുടര്‍ച്ചയായി റൂട്ട് തെറ്റിച്ച് പത്തനംതിട്ട എസ്.പി ഓഫീസ് വഴി മൈലപ്രാ പള്ളിപ്പടിയില്‍ എത്തി റാന്നി ഭാഗത്തേക്ക് പോകുകയാണ്. ഇതിനെതിരെ കര്‍ശന നിര്‍ദ്ദേശവുമായി പത്തനംതിട്ട ആര്‍.ടി.ഒ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് എല്ലാ ബസ്സുകളും തങ്ങള്‍ക്ക് അനുവദിച്ച റൂട്ടില്‍ക്കൂടിയായിരുന്നു സര്‍വീസ് നടത്തിയത്. എന്നാല്‍ വീണ്ടും പഴയശീലം തുടരുന്നതിന്റെ ഭാഗമായി പല ബസ്സുകളും റൂട്ട് തെറ്റിക്കുവാന്‍ തുടങ്ങി. ഇതുമൂലം മലയോരമേഖലയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടുകയാണ്.

ചിറ്റാര്‍, സീതത്തോട്, അത്തിക്കയം, റാന്നി എന്നിവിടങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് കുമ്പഴ വടക്ക്, കുമ്പഴ, കുലശേഖരപതി, കണ്ണംകര എന്നിവിടങ്ങളില്‍ പോകണമെങ്കില്‍ ഒന്നുകില്‍ ബസ്സ്‌ മാറിക്കയറുകയോ ഓട്ടോ പിടിക്കുകയോ വേണം. കഴിഞ്ഞദിവസം ചിറ്റാറില്‍ നിന്നും കുമ്പഴക്ക് ടിക്കറ്റ് ആവശ്യപ്പെട്ട യാത്രക്കാരന് ടിക്കറ്റ് നല്‍കുവാന്‍ കണ്ടക്ടര്‍ തയ്യാറായില്ല. യാത്രക്കാരന്‍ ഉറച്ചനിലപാട് സ്വീകരിച്ചതോടെ കണ്ടക്ടര്‍ ഡ്രൈവറുമായി ആലോചിച്ചതിനുശേഷം യാത്രക്കാരന് കുമ്പഴ ടിക്കറ്റ് നല്‍കി. അഞ്ചോളം യാത്രക്കാരാണ് ഈ ബസ്സില്‍ നിന്നും കുമ്പഴയില്‍ ഇറങ്ങിയത്‌. ഇവരെയെല്ലാം മൈലപ്രയില്‍ ഇറക്കിവിട്ട് പത്തനംതിട്ടക്കുള്ള എളുപ്പവഴിയിലൂടെ സ്റ്റാന്‍ഡില്‍ എത്താനായിരുന്നു ബസ്സ്‌ ജീവനക്കാരുടെ നീക്കം. റൂട്ട് മാറ്റി ഓടുന്നത് ചോദ്യം ചെയ്യുന്ന യാത്രക്കാരെ പരുഷമായ ഭാഷയില്‍ അപമാനിക്കുന്നതും ജീവനക്കാരുടെ പതിവാണ്.

സന്ധ്യ ആയാൽ കുമ്പഴ വഴി സർവ്വീസ് നടത്താൻ പലരും തയ്യാറല്ല. ഇതേ റൂട്ടില്‍ ഒന്നില്‍ കൂടുതല്‍ ബസ്സുകള്‍ ഓടിക്കുന്ന മുതലാളിമാരാണ് റൂട്ടും സമയവും നിശ്ചയിക്കുന്നത്. കുമ്പഴക്ക് ടിക്കറ്റ് ചോദിച്ചാൽ മൈലപ്ര പള്ളി പടിയിൽ ഇറങ്ങിക്കൊള്ളാൻ ആണ് പല ബസ്സ് ജീവനക്കാരും ആവശ്യപ്പെടുന്നത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയും ട്രാഫിക് പോലീസിന്റെ സാന്നിധ്യവും  മൈലപ്ര പള്ളിപ്പടിയില്‍ ഉണ്ടാകണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു. റൂട്ട് തെറ്റിച്ച് സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ പത്തനംതിട്ട ആര്‍.ടി.ഒ തയ്യാറാകണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല

0
ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ അന്നേദിവസം പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍...

ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി

0
മാന്നാർ: ചില്ലറ വിൽപനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി...

പോലീസിന് നേരെ ആക്രമണം ; കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക് പരുക്കേറ്റു

0
ആലപ്പുഴ: കുറത്തികാട് പോലീസിന് നേരെ ആക്രമണം കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക്...

പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ കൊലപെടുത്തി മകൻ

0
കാൺപൂർ: പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ...