വെള്ളമുണ്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ ഉരുക്കുകോട്ടയായ
വെള്ളമുണ്ടയില്‍ പാര്‍ട്ടിക്കേറ്റ കനത്ത തോല്‍വിക്കു പിന്നാലെ നേതാക്കള്‍ക്കെതിരെ നടപടി. അഞ്ച് പ്രാദേശിക നേതാക്കളെ സംസ്ഥാന കമ്മിറ്റി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകരായ കോയ നൗഷാദ്, സി. യൂസഫ്, എം.സി. ഇബ്രാഹിം, കെ.സി. ആലി, ജലീല്‍ മുതിര എന്നിവരെ അച്ചടക്കം ലംഘിച്ചതിെന്റ പേരില്‍ സസ്പെന്‍ഡ് ചെയ്തതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു.
വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. അമീന് പറഞ്ഞു. എന്നാല്‍ അഞ്ചുപേര്‍ക്കെതിരെ നടപടിയെടുത്ത സംസ്ഥാന കമ്മിറ്റി തീരുമാനവും വിവാദത്തിനിടയാക്കി.ശാഖ കമ്മിറ്റികള്‍ അറിയാതെയാണ് മേല്‍ഘടകം നടപടിക്ക് ശിപാര്‍ശ ചെയ്തതെന്നാണ് ഒരു വിഭാഗത്തിെന്റെ പരാതി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അച്ചടക്കലംഘനത്തിന് നടപടിയെടുക്കാന്‍ ശാഖ കമ്മിറ്റി ചേര്‍ന്ന് തീരുമാനം
കൈക്കൊള്ളേണ്ടതില്ലെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പു കമ്മിറ്റിക്ക് ശിപാര്‍ശ ചെയ്യാന്‍ അധികാരമുണ്ടെന്നുമാണ് മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പറയുന്നത്. തെരഞ്ഞെടുപ്പു തോല്‍വിക്കു പിന്നാലെ നേതൃത്വത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രാദേശിക നേതൃത്വങ്ങളില്‍ പലരും പരസ്യമായി രംഗത്തുണ്ട്.
തരുവണയിലും മുന്നണിക്കകത്ത് വലിയ പൊട്ടിത്തെറിയുണ്ടായിട്ടുണ്ട്.2015ലെ തെരഞ്ഞെടുപ്പു ഫലവുമായുള്ള
താരതമ്യത്തില്‍ 35 വര്‍ഷമായി കൂടെ നിന്ന വാര്‍ഡുകളാണ് ഇത്തവണ ലീഗിന് നഷ്ടപ്പെട്ടത്. തരുവണ,
എട്ടേനാല്, കണ്ടത്തുവയല്‍, വെള്ളമുണ്ട,പഴഞ്ചന വാര്‍ഡുകളിലെ തോല്‍വി സംസ്ഥാന തലത്തില്‍തന്നെ ചര്‍ച്ചയായിട്ടുണ്ട്.
കഴിഞ്ഞ തവണ കൂടെ നിന്ന എട്ട് വാര്‍ഡുകള്‍ നഷ്ടപ്പെട്ടത് ചില നേതാക്കളുടെ പക്വതയില്ലായ്മയാണ് കാണിക്കുന്നതെന്ന് മുന്നണിക്കകത്തെ പ്രമുഖ നേതാക്കള്‍ തന്നെ പറയുന്നു.അനുകൂല രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ യു.ഡി.എഫിന് സമ്പൂര്‍ണ തോല്‍വിയാണുണ്ടായത്.മോശമായ ഇലക്ഷന് മാനേജ്മെന്റും അപക്വമായ
പ്രവര്‍ത്തനരീതികളും ഘടകകക്ഷികളെ കൂെട നിര്‍ത്തുന്നതിലുള്ള കഴിവുകേടും യു.ഡി.എഫിനെ തോല്പിച്ചു എന്നാണ് ആക്ഷേപം.വലിയ തോതിലുള്ള വോട്ട് ചോര്‍ച്ചയാണ് ഒന്ന് മുതല്‍ എട്ട് വരെയുള്ള വാര്‍ഡുകളില്‍
മുസ്ലിം ലീഗിന് ഉണ്ടായത്.