Saturday, May 10, 2025 7:35 pm

റാന്നിയിൽ ശക്തമായ മഴ ; താഴ്ന്ന പ്രദേശങ്ങളും കോസ്‌വേകളും വെള്ളത്തിനടിയിലായി

For full experience, Download our mobile application:
Get it on Google Play

റാന്നി : കനത്ത മഴയിൽ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളും കോസ് വേകളും വെള്ളത്തിനടിയിലായി. ചില സ്ഥലങ്ങളില്‍ ഗതാഗതം മുടങ്ങുന്ന സ്ഥിതിയുമുണ്ടായി. തുലാപ്പള്ളി പമ്പാവാലിയിലെ മൂക്കൻപെട്ടി പാലം വെള്ളത്തിനടിയിലായി. അഴുതാ നദികര കവിഞ്ഞതാണ് പാലം മുങ്ങുന്ന തരത്തിലെത്തിയത്. പമ്പാനദിയിലും – അഴുതയാറ്റിലും മണിമലയാറിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. അഴുതയിലെ വെള്ളം കൂടിയായതോടെ പമ്പാനദിയിലെ ജലനിരപ്പുയര്‍ന്നു സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ കൃഷിയിടങ്ങളിലേക്ക് വെള്ളം കയറി.

എയ്ഞ്ചല്‍വാലി, കണമല, അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി, മുക്കം കോസ് വേകള്‍ മുങ്ങി. വനത്താലും പമ്പാനദിയാലും ചുറ്റപ്പെട്ട അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി, മണക്കയം കോളനികള്‍ പുറംലോകവുമായി തീര്‍ത്തും ഒറ്റപ്പെട്ടു. നാറാണംതോട്ടില്‍ ശബരിമല പാതയില്‍ വെള്ളംകയറി. പെരുന്തേനരുവി തടയണ നിറഞ്ഞു കവിഞ്ഞു വെള്ളം മുകളിലൂടെയാണ് ഒഴുകുന്നത്. കക്കട്ടാറിലും കല്ലാറിലും സമാനസ്ഥിതിയാണ്.

പെരുനാട്ടിലും വടശേരിക്കരയിലും വെച്ച് ഈ രണ്ടു ചെറിയ നദികള്‍ പമ്പയുമായി ചേരും. ഈ മേഖലകളില്‍ അപ്രതീക്ഷിത ജലനിരപ്പാണ്. മന്ദിരം പാടശേഖരം ഞായറാഴ്ച ഉച്ചയോടെ മുങ്ങി. ഇതിനെ തുടര്‍ന്ന് വടശേരിക്കര-റാന്നി റൂട്ടില്‍ വാഹന ഗതാഗതം മുടങ്ങി. റാന്നി ഉപാസന കടവില്‍ നിന്നും വെള്ളം പേട്ടയില്‍ റാന്നി-തിരുവല്ല റോഡിനു സമീപം വരെ കയറി. മാമ്മുക്കിലെ പഴയ ചന്ത വെള്ളത്തിനടിയിലായി. ചെട്ടിമുക്ക്-വലിയകാവു റോഡ് പുള്ളോലിയില്‍ മുങ്ങി വാഹന ഗതാഗതം തടസപ്പെട്ടു. ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിനു സമീപത്തെ താഴ്ന്ന നിലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. ചെത്തോങ്കര എസ്.സിപ്പടിയില്‍ വെള്ളം കയറിയതോടെ സംസ്ഥാനപാതയിലും താത്ക്കാലികമായി ഗതാഗതം മുടങ്ങി.

ശനിയാഴ്ച രാത്രിയോടെ തുടങ്ങിയ മഴ ശമിക്കാതെ തുടരുകയാണ്. മഴയുടെ അളവിൽ ഇപ്പോൾ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും പൂർണമായി ശമിക്കുന്നത് വരെ അപകടകരമായ സാഹചര്യം നേരിടേണ്ടി വരുന്ന സ്ഥിതിയിലാണ്. മഴ ഗണ്യമായി കുറയില്ലെന്നാണ് കാലാവസ്ഥ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. മഴ ഇനിയും ശക്തമായ നിലയിൽ തുടർന്നാൽ അതീവ അപകടകരമായ സ്ഥിതി നേരിടേണ്ടി വരുമെന്നുള്ളതിനാൽ കനത്ത ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭാവിയിലെ ഏത് ആക്രമണത്തെയും ഇനി യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ

0
ദില്ലി: ഭാവിയിലെ ഏത് ആക്രമണത്തെയും ഇനി യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ. പാക്...

സൈന്യം വെടിനിർത്തൽ പിന്തുടരുമെന്ന് വാർത്താ സമ്മേളനത്തിൽ പ്രതിരോധ മന്ത്രാലയം

0
ദില്ലി: സൈന്യം വെടിനിർത്തൽ പിന്തുടരുമെന്ന് വാർത്താ സമ്മേളനത്തിൽ പ്രതിരോധ മന്ത്രാലയം. പഹൽഗാമിലെ...

പത്തനംതിട്ട ചന്ദനപ്പള്ളിയിൽ രണ്ടു വയസ്സുള്ള ആൺകുഞ്ഞ് വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണു മരിച്ചു

0
പത്തനംതിട്ട: പത്തനംതിട്ട ചന്ദനപ്പള്ളിയിൽ രണ്ടു വയസ്സുള്ള ആൺകുഞ്ഞ് വീട്ടിലെ സ്വിമ്മിങ് പൂളിൽ...

ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും സൈബറാബാദിലും ഡ്രോണുകളുടെ ഉപയോഗം നിരോധിച്ചു

0
ഹൈദരാബാദ്: ഇന്ത്യാ പാക് സംഘർഷ സാഹചര്യത്തിൽ ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും...