രാജ്യത്തെ സ്വകാര്യ സംരംഭങ്ങളിൽ 5ജി നെറ്റ് വർക്കുകൾ അവതരിപ്പിക്കുന്നതിനായി എൽ ആൻഡ് ടി ടെക്‌നോളജി സർവീസസ് ഇന്ത്യൻ ടെലിക്കോം മേഖലയിലെ ഏക പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡുമായി( ബിഎസ്എൻഎൽ) കൈകോർത്തു. ഇതോടെ സ്വകാര്യ 5ജി രംഗത്തേക്ക് എൽ ആൻഡ് ടി കടന്നുവരവ് ഉറപ്പിക്കപ്പെട്ടിരിക്കുകയാണ്. ബിഎസ്എൻഎല്ലും എൽ ആൻഡ് ടിയും തമ്മിലുള്ള ഈ സഹകരണം ഇരു കമ്പനികൾക്കും നേട്ടമാകും. പദ്ധതിക്ക് ആവശ്യമായ 5ജി സ്പെക്‌ട്രവും നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചറും ബിഎസ്എൻഎൽ നൽകും. ഉപകരണങ്ങൾ, ആപ്ലിക്കേഷനുകൾ, സാങ്കേതികവിദ്യ, സോഫ്റ്റ്‌വെയർ, സെൻസറുകൾ, സെർവറുകൾ, എന്റർപ്രൈസുകൾക്കുള്ള നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചറിനുള്ളിലെ സംയോജനം എന്നിവ എൽടിടിഎസ് വാഗ്ദാനം ചെയ്യും.
ഇന്ത്യയിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് 5ജി സൗകര്യം ഒരുക്കുന്നതിന് പിന്നാലെ ആഗോളതലത്തിൽ ബിസിനസ് വ്യാപിപ്പിക്കാനും എൽടിടിഎസ് പദ്ധതിയിടുന്നുണ്ട്. ബിഎസ്എൻഎൽ 5ജി ഉപയോഗിച്ച് വലിയൊരു വിഭാഗം വ്യവസായ സ്ഥാപനങ്ങളിലുടനീളം ശക്തമായ നെറ്റ് വർക്കിങ് സ്ഥാപിക്കാമെന്ന് എൽടിടിഎസ് കണക്കുകൂട്ടുന്നു. ഇന്ത്യയിലെ സ്വകാര്യ സംരംഭങ്ങൾക്ക് അതിവേഗ ഡാറ്റ ആവശ്യമായി വന്നിരിക്കുകയാണ്.
ആരോഗ്യ സംരക്ഷണം, സ്മാർട്ട് യൂട്ടിലിറ്റികൾ, ഉപഭോക്തൃ, മീഡിയ ആപ്ലിക്കേഷനുകൾ, വ്യാവസായിക ഉൽപ്പാദനം, സാമ്പത്തിക സേവനങ്ങൾ എന്നിവയുൾപ്പെടെ നിരവധി മേഖലകളിലായി 1.3 ട്രില്യൺ യുഎസ് ഡോളറിന്റെ വിപണി സൃഷ്ടിക്കാൻ 5ജിക്ക് സാധിക്കും എന്നാണ് എൽടിടിഎസ് വിലയിരുത്തൽ. നെറ്റ്‌വർക്ക് മെയിന്റനൻസ്, മാനേജ്‌മെന്റ്, കൺസൾട്ടിംഗ്, റോൾഔട്ട് തുടങ്ങിയ മേഖലകളിൽ 5ജിക്ക് ഏറെ പ്രാധാന്യമുണ്ട്. ഇന്ത്യയിലെ വൻകിട വ്യവസായ സ്ഥാപനങ്ങൾക്ക് നേരിട്ട് സ്പെക്‌ട്രം അനുവദിക്കാൻ 2022 ൽ ടെലിക്കോം വകുപ്പ് തീരുമാനമെടുത്തതാണ്. എന്നാൽ ജിയോയും എയർടെലും അടക്കമുള്ള ടെലിക്കോം കമ്പനികൾ ഇതിനെ ശക്തമായി എതിർത്തു. വ്യവസായ സ്ഥാപനങ്ങൾക്കു വേണ്ടി സ്വകാര്യ നെറ്റ്‌വർക്കുകൾ സ്ഥാപിക്കുന്നതിലൂടെ വൻ തുക വരുമാനം നേടാമെന്ന് ടെലിക്കോം കമ്പനികൾ പ്ലാൻ ചെയ്തിരുന്നു.
എന്നാൽ വ്യവസായ സ്ഥാപനങ്ങൾക്ക് നേരിട്ട് സർക്കാർ സ്പെക്ട്രം അനുവദിച്ചാൽ അത് തങ്ങൾക്ക് വൻ തിരിച്ചടിയാകുമെന്ന് ടെലിക്കോം കമ്പനികൾ ചൂണ്ടിക്കാണിച്ചു. ഒടുവിൽ, വിഷയത്തിൽ ടെലിക്കോം കമ്പനികൾക്ക് അനുകൂലമായ തീരുമാനം മന്ത്രാലയം കൈക്കൊണ്ടു എന്നാണ് അടുത്തിടെ വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് സ്വകാര്യ സംരംഭങ്ങൾക്ക് വൻ തിരിച്ചടിയായി. സർക്കാരിൽ നിന്ന് സ്പെക്‌ട്രം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ടാറ്റ പവർ, ജിഎംആർ തുടങ്ങിയ പ്രമുഖ കമ്പനികൾക്കാണ് ടെലിക്കോം വകുപ്പിന്റെ ഈ തീരുമാനം കൂടുതൽ ആഘാതം ഏൽപ്പിച്ചത്. ക്യാപ്റ്റീവ് സ്വകാര്യ നെറ്റ്‌വർക്കുകൾ സ്ഥാപിക്കുന്നതിന് ഈ സംരംഭങ്ങൾ ഇനി ടെലിക്കോം കമ്പനികളുടെ സഹായം സ്വീകരിക്കുകയോ അതല്ലെങ്കിൽ അവരിൽ നിന്ന് സ്പെക്‌ട്രം പാട്ടത്തിന് എടുക്കുകയോ ചെയ്യേണ്ട അവസ്ഥ വന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033