Tuesday, April 8, 2025 1:25 pm

ഇംഗ്ലീഷിലുള്ള നിവേദനത്തിന് കേന്ദ്രം ഹിന്ദിയിൽ മറുപടിനൽകുന്നത് വിലക്കി ; മദ്രാസ് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഇംഗ്ലീഷിൽ നൽകുന്ന നിവേദനങ്ങൾക്ക് കേന്ദ്രസർക്കാർ ഹിന്ദിയിൽ മറുപടി നൽകുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്. മധുര ലോക്‌സഭാംഗം സു.വെങ്കിടേശൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് നിവേദനങ്ങളും പരാതികളും നൽകുന്നത് ഏത് ഭാഷയിലാണോ അതേ ഭാഷയിൽ മറുപടി നൽകാൻ നിർദേശിച്ചത്.

ഹിന്ദി സംസാരിക്കാത്ത സംസ്ഥാനത്തിൽ നിന്നുള്ളവർക്ക് ഹിന്ദിയിൽ മറുപടി നൽകുന്നത് ഔദ്യോഗികഭാഷാ നിയമത്തിനെതിരാണെന്ന് ജസ്റ്റിസ് എൻ.കൃപാകരൻ, ജസ്റ്റിസ് എം.ദുരൈസ്വാമി എന്നിവർ അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. സി.ആർ.പി.എഫ് പാരാമെഡിക്കൽ നിയമനങ്ങൾക്കുള്ള പരീക്ഷാകേന്ദ്രം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അനുവദിക്കണമെന്നാവശ്യപ്പെട്ട് വെങ്കിടേശൻ കഴിഞ്ഞവർഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു.

ഇംഗ്ലീഷിലുള്ള കത്തിന് ഹിന്ദിയിലാണ് മറുപടി നൽകിയതെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച വെങ്കിടേശൻ സംസ്ഥാന സർക്കാരുകളുമായും എം.പി മാരുമായും കേന്ദ്രസർക്കാർ നടത്തുന്ന ആശയവിനിമയം ഇംഗ്ലീഷിലാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭരണഘടന 350-ാം അനുച്ഛേദപ്രകാരം ഒരു പൗരന് കേന്ദ്രവും സംസ്ഥാനവും ഉപയോഗിക്കുന്ന ഏത് ഭാഷയിലും നിവേദനംനൽകാൻ അവകാശമുണ്ടെന്നും അതിനാൽ നിവേദനം നൽകുന്ന ഭാഷയിൽ മറുപടിനൽകേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി നിരീക്ഷിച്ചു.

ഇംഗ്ലീഷിൽ നിവേദനം ലഭിച്ചാൽ ഇംഗ്ലീഷിൽത്തന്നെ മറുപടിയും നൽകണം. അതാണ് ഔദ്യോഗിക ഭാഷാ നിയമത്തിന്റെ അന്തസ്സത്ത. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്കരിച്ചതിലൂടെത്തന്നെ ഭാഷയുടെ പ്രധാന്യം മനസ്സിലാക്കാൻ സാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. എം.പി യുടെ ഇംഗ്ലീഷിലുള്ള നിവേദനത്തിന് ഹിന്ദിയിൽ മറുപടിനൽകിയത് അശ്രദ്ധകൊണ്ട് സംഭവിച്ചതാണെന്നും മനഃപൂർവം ചെയ്തതല്ലെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു. ഇത് അംഗീകരിച്ച കോടതി ഔദ്യോഗിക ഭാഷാനിയമവും ഭാഷാചട്ടവും കേന്ദ്രസർക്കാരും അനുബന്ധ സ്ഥാപനങ്ങളും പാലിക്കണമെന്നും ഔദ്യോഗിക രേഖകൾ ഹിന്ദിക്കൊപ്പം ഇംഗ്ലീഷിലും വേണമെന്നും ഉത്തരവിട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാവുംഭാഗം കരുനാട്ടുകാവ് ഭഗവതീക്ഷേത്രത്തിൽ കാവിൽവേല ഇന്ന് നടക്കും

0
തിരുവല്ല : ഉത്രശ്രീബലി ഉത്സവത്തിനോട് അനുബന്ധിച്ച് കാവുംഭാഗം കരുനാട്ടുകാവ് ഭഗവതീക്ഷേത്രത്തിൽ...

ഗവർണർ ആർ എൻ രവിക്കെതിരായ സുപ്രീംകോടതി വിധിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

0
തമിഴ്നാട് : തമിഴ്നാട് ഗവർണർ ആർ എൻ രവിക്കെതിരായ സുപ്രീംകോടതി വിധിയിൽ...

തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ ടൈലുകൾ പൊട്ടിത്തെറിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ തറയിൽ പാകിയിരുന്ന ടൈലുകൾ വൻ ശബ്ദത്തോടെ...

ചന്ദ്രബോസ് വധക്കേസ് : പ്രതി മുഹമ്മദ് നിഷാമിന് പരോൾ

0
കൊച്ചി: തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി...