മലപ്പുറം : മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ആംബുലൻസ് പണിമുടക്കിയിട്ട് മൂന്ന് മാസം. കട്ടപ്പുറത്തായ വാഹനത്തിന്റെ രേഖകൾ ശരിയാക്കാൻ വൈകുന്നതാണ് അറ്റകുറ്റപണി നടക്കാതിരിക്കാൻ കാരണം. 2 ആംബുലൻസ് മാത്രമാണ് നിലവിൽ മെഡിക്കൽ കോളജിലുള്ളത്. സെപ്റ്റംബർ 10ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മഞ്ചേരിയിൽ നിന്നും രോഗിയുമായി പോയ അംബുലൻസാണ് അപകടത്തിൽ പെട്ട് കട്ടപ്പുറത്തായത്. മഞ്ചേരി തുറക്കലിലെ വർക്ക് ഷോപ്പിൽ ആരെങ്കിലും ചികിൽസിക്കും എന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണ് ഈ അംബുലൻസ് ഇപ്പോൾ. വെയിലും മഴയും കൊണ്ട് വർക്ക് ഷോപ്പിന് പുറത്താണ് ആംബുലൻസ് ഉള്ളത്. നിലവിൽ ഐസിയു ആംബുലൻസ് അടക്കം രണ്ട് ആംബുലൻസ് മാത്രമാണ് മഞ്ചേരി മെഡിക്കൽ കോളജിലുള്ളത്. ആദിവാസി മേഖലകളിലേക്കും അനാഥർക്കുമായി സർവീസ് നടത്തുന്ന ആംബുലൻസ് കേടായതോടെ നിരവധി നിർധനരായ രോഗികളാണ് പണം നൽകി ആംബുലൻസ് വിളിക്കേണ്ടി വരുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.