കോട്ടയം : മന്ത്രി എം.എം. മണിയുടെ പരോക്ഷ വിമർശനത്തിനു മറുപടിയുമായി മാണി സി.കാപ്പന്‍ എംഎൽഎ. മന്ത്രി എം.എം. മണിക്ക് എന്തും പറയാൻ സ്വാതന്ത്ര്യമുണ്ടെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. ജോസ് കെ. മാണിയെ സിപിഎം അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യട്ടെ. മുന്നണി മാറ്റത്തിന്റെ കാര്യത്തില്‍ ശരദ് പവാറിനെ കണ്ടശേഷം തീരുമാനം എടുക്കുമെന്നും മാണി സി. കാപ്പൻ വ്യക്തമാക്കി.
പാലാ സീറ്റിന്റെ പേരു പറയാതെയായിരുന്നു മന്ത്രി എം.എം. മണിയുടെ പരോക്ഷ വിമർശനം. എൽഡിഎഫിൽ സീറ്റു ചർച്ച ആരംഭിച്ചിട്ടില്ല. ആരും അറക്കുന്നതിനു മുൻപു പിടയ്ക്കേണ്ട കാര്യമില്ല. കാര്യങ്ങൾ എൽഡിഎഫിന് അറിയാം. യുഡിഎഫിൽനിന്ന് ആരെങ്കിലും വിളിച്ചാൽ ഞാൻ എൽഡിഎഫിലാണെന്നു പറയണമെന്നും മന്ത്രി മണി പറഞ്ഞിരുന്നു.
കെ.എം. മാണി സ്മൃതി സംഗമം സമാപന സമ്മേളനം പാലായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാണി സി. കാപ്പൻ എംഎൽഎയെ വിളിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളെ തുടര്‍ന്നാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് കാപ്പന്‍റെ വിശദീകരണം.