കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ ; കമ്പനി അധികൃതരുമായുള്ള ചർച്ച തീരുമാനമായെന്ന് മന്ത്രി ബിന്ദു കൃഷ്ണ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിന്റെ കൊച്ചിയിലെയും കോഴിക്കോട്ടെയും ഓഫീസുകളിലെ എണ്ണൂറോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയിൽ കമ്പനി അധികൃതരുമായി സർക്കാർ നടത്തിയ ചർച്ചയിൽ തീരുമാനമായി. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം നൽകാമെന്ന് ജീവനക്കാർ സമ്മതിച്ചതായി തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു. ആദ്യം കൊടുത്ത രണ്ട് മാസത്തെ ശമ്പളത്തിന് പുറമെയാണ് അഞ്ച് മാസത്തെ ശമ്പളം കൂടി നൽകുന്നത്. 26-ാം തീയതിക്ക് മുൻപായി ശമ്പളം തൊഴിൽ നഷ്ടപ്പെട്ടവരുടെ അക്കൗണ്ടുകളിൽ എത്തും.

ഇവർക്ക് മറ്റ് ജോലികൾ ലഭിക്കാൻ വേണ്ട എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ലീവിങ് സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ കമ്പനി നൽകുമെന്നും മന്ത്രി പറഞ്ഞു. കമ്പനി അധികൃതരും സർക്കാർ പ്രതിനിധികളും നടത്തിയ ചർച്ചയിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനും പങ്കെടുത്തു. തീരുമാനത്തിൽ തൃപ്തരാണെന്ന് കോറോ ഹെൽഹത്തിൽ നിന്നും പിരിച്ചുവിടപ്പെട്ട ജീവനക്കാർ അറിയിച്ചു. കിട്ടാവുന്നതിൽ ഏറ്റവും നല്ല പരിഹാരമാണ് ലഭിച്ചത്. സർക്കാരിന്റെ ഇച്ഛാശക്തിയുടേതാണ് തീരുമാനം. അഞ്ച് മാസത്തെ ശമ്പളം കൊണ്ട് മറ്റു ജോലികൾക്ക് നോക്കാൻ തങ്ങൾക്ക് സാവകാശം ലഭിക്കുമെന്നും ജീവനക്കാർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂർ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂർ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന്...

നീറ്റ് പരീക്ഷാ വിവാദത്തിൽ നിർണായക വഴിത്തിരിവ്; എൻ.ടി.എ ഡയറക്ടറുടെ മൊഴി പുറത്ത്

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ എന്‍ടിഎ ഡയറക്ടറുടെ മൊഴിയുടെ...

നാല് സംസ്ഥാനങ്ങളിലായി നടന്ന സൈബർ നിക്ഷേപ തട്ടിപ്പിൽ സൂത്രധാരൻ മലയാളി

0
ഡൽഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന സൈബർ നിക്ഷേപ തട്ടിപ്പിൽ സൂത്രധാരൻ മലയാളി....

ഡൽഹിയിലെ പാറ്റ സമരം പോലെ നായന്മാർ നേതൃത്വത്തിനെതിരെ ഉയരണം ; കെബി ഗണേഷ് കുമാർ

0
തിരുവനന്തപുരം: എൻഎസ്എസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെബി ഗണേഷ് കുമാർ. ഇങ്ങനെയൊരു തരംതാഴ്ന്ന...