ന്യൂഡൽഹി: വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി കുറക്കുന്നതിനോട് ലീഗിന് വിയോജിപ്പുണ്ടായിരുന്നെന്ന് മന്ത്രി കെ.എം ഷാജി. വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്ന് തന്നെയാണ് ലീഗിന്‍റെ നിലപാടെന്നും എന്നാൽ, മന്ത്രിസഭാ തീരുമാനത്തിനൊപ്പം നിൽക്കുകയായിരുന്നെന്നും ഷാജി പറഞ്ഞു. എല്ലാ വിഭാഗങ്ങളുടേയും വോട്ട് വാങ്ങിയാണ് യുഡിഎഫ് അധികാരത്തിലേറിയതെന്നും ഏതെങ്കിലും പ്രതിഷേധത്തിന്‍റെ പേരിൽ പൊതുതീരുമാനം റദ്ദ് ചെയ്യാനാകില്ലെന്നും ഷാജി ഡൽഹിയിൽ പറഞ്ഞു. ടമദ്യനയവുമായി ബന്ധപ്പെട്ട കാബിനറ്റ് തീരുമാനങ്ങളെ ലീഗ് റദ്ദ് ചെയ്യില്ല. ജനാധിപത്യപരമായ സംവിധാനത്തിൽ വിയോജിപ്പുകളൊക്കെ ഉണ്ടായേക്കാം.
വിയോജിപ്പ് ഉള്ളതുകൊണ്ട് തന്നെയാണ് സാദിഖലി തങ്ങൾ അഭിപ്രായം തുറന്നുപറഞ്ഞത്. എങ്കിലും, ഭരണപരമായ കാര്യങ്ങളിൽ ഒരുമിച്ച് പോകുന്ന രീതിയാണ് ഞങ്ങൾ സ്വീകരിക്കുന്നത്. വോട്ട് നൽകിയ ജനങ്ങളെ പ്രസിദ്ധീകരിക്കുന്ന ഒരു പാർട്ടിയെന്ന നിലയിൽ, ഞങ്ങളുടെ അഭിപ്രായങ്ങൾ വിയോജിപ്പാണെങ്കിലും പറയുക തന്നെചെയ്യും’. മന്ത്രി വിശദീകരിച്ചു. ഈ വിഷയത്തിൽ മുന്നണിക്കുള്ളിൽ അനാവശ്യ തർക്കങ്ങളുണ്ടാക്കി മുന്നോട്ടുപോകാൻ ലീഗ് ആഗ്രഹിക്കുന്നില്ലെന്നും ഷാജി വ്യക്തമാക്കി.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തെ ചൊല്ലിയുള്ള എതിർപ്പുകളെയും അസ്വാരസ്യങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങളോട് അതെല്ലാം കഴിഞ്ഞെന്നായിരുന്നു മന്ത്രിയുടെ മറുപടി. അദ്ദേഹത്തെ നിയമിച്ചുകഴിഞ്ഞെന്നും വിഷയം അവിടെ തീർന്നെന്നും മന്ത്രി പറഞ്ഞു. ശേഷാദ്രിനാഥന്‍റെ സംഘ്പരിവാർ സ്വഭാവത്തിലുള്ള ഏതെങ്കിലുമൊരു പ്രതികരണം കാണിച്ചുതരാൻ സാധിക്കുമോയെന്ന് മാധ്യമങ്ങളോട് മറുചോദ്യം ഉന്നയിക്കുകയും ചെയ്തു. കൂടാതെ, നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നവർക്കെതിരെ ശിക്ഷ വിധിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.





























