Saturday, May 18, 2024 3:26 pm

മ്ലാമല – ശാന്തിപ്പാലം : മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പീരുമേട്: അഞ്ച് വര്‍ഷം കൊണ്ട് 100 പാലങ്ങളെന്ന സംസ്ഥാനസര്‍ക്കാരിന്റെ ലക്ഷ്യം രണ്ടേ മുക്കാല്‍ വര്‍ഷം കൊണ്ട് തന്നെ പൂര്‍ത്തീകരിക്കാനായതായി പൊതുമരാമത്ത്, ടൂറിസം വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിര്‍മാണം പൂര്‍ത്തീകരിച്ച മ്ലാമല-ശാന്തിപ്പാലം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മ്ലാമല-ശാന്തിപ്പാലം പാലം ടൂറിസം മേഖലയില്‍ വലിയ മാറ്റം സൃഷ്ടിക്കുമെന്നും പ്രദേശത്തിന്റെ പൊതുവായ വികസനത്തിന് ഏറെ ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു. ശാന്തിപ്പാലത്ത് സംഘടിപ്പിച്ച പ്രാദേശിക ഉദ്ഘാടന ചടങ്ങില്‍ വാഴൂര്‍ സോമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. അയ്യപ്പന്‍കോവില്‍, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍ – കുമളി പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. പെരിയാര്‍ നദിയ്ക്കു കുറുകെയുണ്ടായിരുന്ന മ്ലാമല – ശാന്തിപ്പാലം 2018ലെ പ്രളയത്തില്‍ തകര്‍ന്നുപോയിരുന്നു. പ്രദേശത്തെ സാധാരണക്കാരുടെ യാത്രാക്ലേശം പരിഹരിക്കാന്‍ പാലം പുനര്‍നിര്‍മ്മിക്കേണ്ടത് അത്യന്താപേക്ഷിതമായ സാഹചര്യത്തില്‍ 2019-2020 ലെ സംസ്ഥാന ബജറ്റിലാണ് പാലം നിര്‍മിക്കാന്‍ ആദ്യം 20 ലക്ഷം പൊതുമരാമത്തു വകുപ്പിന് അനുവദിച്ചത്.

തുടര്‍ന്ന് 2021 ല്‍ ആറ് കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു.നിര്‍മാണം പൂര്‍ത്തീകരിച്ച പാലത്തില്‍ 26 മീറ്ററിന്റെ രണ്ട് സ്പാനും 28 മീറ്ററിന്റെ ഒരു സ്പാനുമാണുള്ളത്. 7.5 മീറ്റര്‍ ക്യാരിയേജ് വേയും ഇരുവശത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ട്. ഇരുവശത്തും 80 മീ. നീളത്തില്‍ കരിങ്കല്‍ പാര്‍ശ്വഭിത്തിയോടുകൂടി അനുബന്ധ റോഡും നിര്‍മ്മിച്ചിട്ടുണ്ട്. പുതിയപാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ കട്ടപ്പന ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് മ്ലാമല, തേങ്ങാക്കല്‍, വണ്ടിപ്പെരിയാര്‍ പ്രദേശങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും. ചടങ്ങില്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. മാലതി, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സൂസന്‍ സാറ സാമുവല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.ടി.ഷാബു , അസിസ്റ്റന്റ് എന്‍ജിനീയര്‍ വിഷ്ണു കൃഷ്ണന്‍ എന്നിവർ പ്രസംഗിച്ചു. ത്രിതല തദ്ദേശ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ, സാമൂദായിക പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരുവനന്തപുരം മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ പുതിയ കണ്ടെത്തൽ

0
തിരുവനന്തപുരം: തിരുവനന്തപുരം മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ പുതിയ കണ്ടെത്തൽ. പോലീസിന്റെ ആവശ്യ...

ഗ്യാസ് പ്രശ്‌നങ്ങള്‍ പെട്ടെന്ന് മാറ്റി എടുക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

0
ഭക്ഷണങ്ങള്‍ വയറ്റിലുണ്ടാക്കുന്ന ഗ്യാസ് മിക്കവരുടെയും പ്രശ്‌നമാണ്. പലര്‍ക്കും ആഹാരം കഴിച്ച് കഴിഞ്ഞതിന്...

വയലാർ നടനമുദ്ര പുരസ്‌കാരം അശ്വതി നായർക്ക്

0
തിരുവനന്തപുരം: വയലാർ രാമവർമ്മ മഹിളാ സാംസ്‌കാരികവേദിയുടെ വയലാർ നടനമുദ്ര പുരസ്‌കാരത്തിന് നർത്തകി...

ഏഴംകുളം – കൈപ്പട്ടൂര്‍ റോഡിന്‍റെ പണികള്‍ പുരോഗമിക്കുന്നു

0
കൊടുമണ്‍ : ഏഴംകുളം - കൈപ്പട്ടൂര്‍ റോഡിന്‍റെ പണികള്‍ പുരോഗമിക്കുന്നു. വാഴവിള...