കോട്ടയം : ഭൂരിപക്ഷം കെ.എസ്.ആർ.ടി.സി ബസുകൾക്കും ഫിറ്റ്നസും ഇൻഷുറൻസ് പരിരക്ഷയുമില്ല. യാത്രക്കാരുടെ ജീവൻ തുലാസിലാക്കി കാലാവധി കഴിഞ്ഞ ബസുകൾ ഉപയോഗിച്ച് നിർബാധം സർവിസ് നടത്തുകയാണ് കെ.എസ്.ആർ.ടി.സി ചെയ്യുന്നത്.444 സ്വിഫ്റ്റ് ഉൾപ്പെടെ 5523 ബസാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. ഇതിൽ 1194 ബസ് 15 വർഷത്തിലേറെ പഴക്കമുള്ളതാണ്. കേന്ദ്ര നിയമപ്രകാരം കണ്ടം ചെയ്യേണ്ടവയാണ് ഇവ. ഇതിൽ 1084 ബസ് ഇപ്പോഴും സർവിസ് തുടരുകയാണെന്നാണ് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് കെ.എസ്.ആർ.ടി.സി നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നത്. 444 സ്വിഫ്റ്റിനും 1902 മറ്റ് ബസുകൾക്കും ഉൾപ്പെടെ 2346 ബസിനും മാത്രമാണ് ഇൻഷുറൻസുള്ളത്. അതും തേർഡ് പാർട്ടി. ആകെ ബസുകളിൽ പകുതിക്ക് മാത്രമേ ഇൻഷുറൻസുള്ളൂ എന്നതാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. ഇൻഷുറൻസ് ഇല്ലാത്ത ബസുകളുടെ എണ്ണത്തിന് കോർപറേഷൻ വ്യക്തമായ മറുപടി നൽകിയിട്ടുമില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























