പാലക്കാട്: മൂലത്തറ ഡാം അഴിമതി ആരോപണത്തിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. മന്ത്രിയെന്ന നിലയിൽ ഒരു അനധികൃത ഇടപെടലും നടത്തിയിട്ടില്ല. കോൺഗ്രസിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് മൂലത്തറ ഡാം പുനർനിർമാണവുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് അനുമതിയായത്. ഉദ്യോഗസ്ഥ തലത്തിൽ അഴിമതി ചൂണ്ടികാട്ടി ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിലായിരുന്നു നടപടി. എന്നാൽ മന്ത്രി തലത്തിൽ അഴിമതി നടന്നതായി കോൺഗ്രസ് ആരോപിച്ചു. ഒന്നാം പിണറായി സർക്കാറിലെ ജലവിഭവ വകുപ്പ് മന്ത്രിയായ കെ.കൃഷ്ണൻകുട്ടിക്കും പല മുതിർന്ന ജനതാദൾ നേതാക്കൾക്കും അഴിമതിയിൽ പങ്കുണ്ട് എന്നായിരുന്നു ആരോപണം. അതേസമയം വിജിലൻസ് അന്വേഷണം നടക്കട്ടെ എന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട്: മൂലത്തറ ഡാം അഴിമതി ആരോപണത്തിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. മന്ത്രിയെന്ന നിലയിൽ ഒരു അനധികൃത ഇടപെടലും നടത്തിയിട്ടില്ല. കോൺഗ്രസിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നും മന്ത്രി വ്യക്തമാക്കി.കഴിഞ്ഞ ദിവസമാണ് മൂലത്തറ ഡാം പുനർനിർമാണവുമായി ബന്ധപെട്ട് അഴിമതി നടന്നെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് അനുമതിയായത്. ഉദ്യോഗസ്ഥ തലത്തിൽ അഴിമതി ചൂണ്ടികാട്ടി ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിലായിരുന്നു നടപടി. എന്നാൽ മന്ത്രി തലത്തിൽ അഴിമതി നടന്നതായി കോൺഗ്രസ് ആരോപിച്ചു. ഒന്നാം പിണറായി സർക്കാറിലെ ജലവിഭവ വകുപ്പ് മന്ത്രിയായ കെ.കൃഷ്ണൻകുട്ടിക്കും പല മുതിർന്ന ജനതാദൾ നേതാക്കൾക്കും അഴിമതിയിൽ പങ്കുണ്ട് എന്നായിരുന്നു ആരോപണം. അതേസമയം വിജിലൻസ് അന്വേഷണം നടക്കട്ടെ എന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും മന്ത്രി കൃഷ്ണൻ കുട്ടി പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.