കൽപറ്റ : മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരെ മരിച്ചതായി കണക്കാക്കി ഉത്തരവിറക്കിയതിനെ തുടർന്ന് ഇവരുടെ പേരുവിവരങ്ങൾ സർക്കാർ അസാധാരണ ഗെസറ്റിലൂടെ പ്രസിദ്ധപ്പെടുത്തി. ഇനിയും കണ്ടെത്താൻ കഴിയാത്ത 32 പേരെയാണ് മരിച്ചവരായി കണക്കാക്കി ബന്ധുക്കൾക്ക് സർക്കാർ ആനുകൂല്യം നൽകുക. ഔദ്യോഗിക കണക്കു പ്രകാരം ഇതുവരെ മരിച്ചത് 263 പേരാണ്. ജനിതക പരിശോധനയിലൂടെ 96 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മരിച്ചവരുടെ ബന്ധുകൾക്ക് സംസ്ഥാന സർക്കാറിന്റെ ആറു ലക്ഷവും കേന്ദ്ര സർക്കാറിന്റെ രണ്ടു ലക്ഷവുമടക്കം എട്ടു ലക്ഷം രൂപ വീതമാണ് ധനസഹായമായി ലഭിക്കുക. കാണാതായവരെ മരിച്ചതായി കണക്കാക്കി വയനാട് സബ് കലക്ടർ മിസാൽ സാഗർഭരത് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. തുടർന്ന് ചൊവ്വാഴ്ചയാണ് സർക്കാർ അസാധാരണ ഗെസറ്റ് പുറപ്പെടുവിച്ചത്. ശരീര ഭാഗങ്ങളുടെ ജനിതക പരിശോധനയടക്കം നടത്തിയിട്ടും ഈ 32 പേരെയും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1