Monday, April 21, 2025 5:55 am

 മദ്യലഹരിയില്‍ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ റിമാന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി : മദ്യലഹരിയില്‍ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ റിമാന്‍ഡ് ചെയ്തു. മദ്യലഹരിയില്‍ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ സ്വദേശിയായ യുവാവിനെ റിമാന്‍ഡ് ചെയ്തു. പതിനഞ്ച് വര്‍ഷത്തോളമായി ആയാംകുടിയില്‍ വാടകയ്ക്കു താമസിക്കുന്ന  എം.ബൈജു (35)വിനെയാണ് കടുത്തുരുത്തി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പി. കെ ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

സംഭവത്തിന് ശേഷം കണ്ണൂരിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ എറണാകുളത്തു നിന്നുമാണ് പൊലീസ് സംഘം പിടികൂടിയത്. ആയാംകുടി ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. കപിക്കാട് കളത്തുപറമ്പ്  കെ. എസ് ബിനു (46)വിനാണ് കുത്തേറ്റത്. വയറ്റില്‍ കുത്തേറ്റ  ബിനു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ ബിനുവിന്‍റെ വയറ്റില്‍ 22 തുന്നിക്കെട്ടലുകള്‍ വേണ്ടി വന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. ബിനുവും ബൈജുവും ഒന്നിച്ചിരുന്നാണ് മദ്യപിച്ചിരുന്നത്. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

തുടര്‍ന്ന് വീട്ടില്‍ പോയ ബൈജു കത്തിയുമായി തിരികെ എത്തി ബിനുവിനെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കുത്തേറ്റ ബിനുവിനെ നാട്ടുകാര്‍ ചേര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. പോലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞ ബൈജു നാട് വിടുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബൈജു എറണാകുളത്തുണ്ടെന്ന് കണ്ടെത്തിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സുപ്രീംകോടതി ജഡ്ജിമാരെ നിശ്ശബ്ദരാക്കാനും വരുതിയിൽ നിർത്താനുമുള്ള ബി.ജെ.പി തന്ത്രമാണ് കണ്ടതെന്ന് പ്രതിപക്ഷം

0
ന്യൂഡൽഹി : നരേന്ദ്ര മോദി സർക്കാറിന്റെ ഭരണഘടനവിരുദ്ധമായ രണ്ട് വിവാദ നടപടികൾ...

ഭാര്യയെ കാണാനില്ലെന്ന് പരാതിപ്പെട്ടതിന് ശേഷം വാട്ട്‌സ്ആപ്പിൽ പങ്കുവെച്ച ഒരു വീഡിയോയിൽ മറ്റൊരാൾക്കൊപ്പം കറങ്ങുന്ന ഭാര്യ

0
ലഖ്നൗ : കാണാതായ ഭാര്യയെ തേടി നടന്ന ഭര്‍ത്താവിനെ കാത്തിരുന്നത് സങ്കടപ്പെടുത്തുന...

യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് തിങ്കളാഴ്ച കുടുംബത്തോടൊപ്പം ദില്ലിയിൽ എത്തും

0
ദില്ലി : താരിഫ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി യുഎസ് വൈസ്...