ഹോട്ടലുടമയുടെ കൊലപാതകം ; സിദ്ദിഖിന്റെ എടിഎം കാർഡും ചെക്ക് ബുക്കും തോർത്തും കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്; കോഴിക്കോട് ഹോട്ടലുടമ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഫർഹാനയെയും ഷിബിലിയെയും ആണ് തിരൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്. ഫർഹാനെ കാർ ഉപേക്ഷിച്ച ചെറുതുരുത്തിയിൽ എത്തിച്ച് തെളിവെടുത്തു. മൂന്ന് പ്രതികളിൽ ഫർഹാന, ശിബിലി എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. അഞ്ച് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി. തുടർന്ന് സിദ്ദിഖിന്റെ കാർ ഉപേക്ഷിച്ച് ചെറുതുരുത്തിയിൽ ഫർഹാനെ എത്തിച്ച് പോലീസ് തെളിവെടുത്തു. കാർ ഉപേക്ഷിച്ചതിന് സമീപത്തെ വീട്ടിൽ ഫർഹാനും ഷിബിലിയും പെയിൻ ഗസ്റ്റ് ആയി താമസിച്ചിട്ടുണ്ടെന്ന് വീട്ടുടമസ്ഥൻ പോലീസിനു മൊഴി നൽകി. വീടിനു സമീപത്തെ കിണറിൽ നിന്ന് സിദ്ദിഖിന്റെ എടിഎം കാർഡും ചെക്ക് ബുക്കും തോർത്തും പോലീസ് കണ്ടെടുത്തു. ഫർഹാനെ പ്രദേശത്തു കണ്ടിരുന്നതായി നാട്ടുകാരും പറഞ്ഞു.

പ്രതികളെ നാളെ അട്ടപ്പാടിയിൽ എത്തിച്ചു തെളിവെടുപ്പ് തുടരും. പ്രതികൾ സിദ്ധിഖിന്റെ ഫോൺ തിരുവനന്തപുരത്തു വലിച്ചെറിഞ്ഞു എന്നാണ് പോലീസ് കസ്റ്റഡി അപേക്ഷയിൽ പറയുന്നത്. തെളിവെടിപ്പിന് തിരുവനന്തപുരം ഉൾപ്പടെ നിരവധി സ്ഥലങ്ങൾ കൊണ്ട് പോകുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതികളുടെ ഗുഢാലോചന വ്യക്തമാണെന്നും, ഹണി ട്രാപാണ് പ്രതികൾ ലക്ഷ്യം വെച്ചതെന്നും കസ്റ്റഡി അപേക്ഷയിൻ പറയുന്നു. നഗ്ന ഫോട്ടോ ചിത്രീകരിച്ച് പണം ഉണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും കസ്റ്റഡി അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ പ്രതികൾക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ.

സിദ്ദീഖിൻ്റെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് ഈ കേസിൽ നിർണായക വഴിത്തിരിവായത്. ഇതാണ് ആഷിഖിനെ പിടികൂടാൻ പോലീസിന് സഹായകമായത്. ആഷിഖിൽ നിന്നാണ് മറ്റ് വിശദാംശങ്ങൾ പോലീസ് ശേഖരിച്ചത്. തുടർന്ന് കൊലപാതകം നടന്ന എരഞ്ഞിപ്പാലം ജംക്‌ഷനിലെലോഡ്ജിലും, മൃതദേഹം കഷ്ണങ്ങളാക്കാൻ കട്ടിങ്ങ് മെഷീൻ വാങ്ങിയ പുഷ്പ ജംക്‌ഷനിലെ ഇലക്ട്രിക് ഷോപ്പിലും, ബാഗുകൾ വാങ്ങിയ മിഠായിത്തെരുവിലെ കടകയിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...