യുവതിയെ ആക്രമിച്ചതും കുറവന്‍കോണത്ത് വീട്ടില്‍കയറിയതും ഒരാളല്ലെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മ്യൂസിയത്ത് യുവതിയെ ആക്രമിച്ചതും കുറവന്‍കോണത്ത് വീട്ടില്‍കയറിയതും ഒരാളല്ലെന്ന വിലയിരുത്തലില്‍ പോലീസ്. സ്ത്രീയെ ആക്രമിച്ചയാള്‍ ഉയരമുള്ള ശാരീരിക ക്ഷമതയുള്ളയാളാണ്. കുറവന്‍കോണത്ത് വീട്ടില്‍കയറാന്‍ ശ്രമിച്ചയാളുടെ ശരീരഘടന മറ്റൊന്നാണെന്ന് പോലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് നിഗമനത്തിലെത്തിയത്. ഇതുവരെ എട്ടുപേരെ ചോദ്യം ചെയ്ത് തിരിച്ചറിയൽ പരേഡ് നടത്തി വിട്ടയച്ചു. ആരേയും യുവതി തിരിച്ചറിഞ്ഞില്ല.

പ്രതി കാറിൽ മ്യൂസിയം ജംങ്ഷനിൽ നിന്ന് നന്ദാവനം വഴി ബേക്കറി ജംങ്ഷനിലെത്തി അവിടെ നിന്ന് പാളയത്തേയ്ക്ക് പോയെന്നാണ് കണ്ടെത്തൽ. ഇതിനിടെ കുറവൻകോണത്തെ അശ്വതി എന്നയാളുടെ വീട്ടിൽ ഇന്നലെയും അജ്ഞാതൻ കയറി. ദൃശ്യങ്ങളിൽ എല്ലാമുള്ളത് ഒരാൾ തന്നെയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഡി സി പി അജിത് കുമാർ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം വീട്ടില്‍ കയറിയ അതേ പ്രതി തന്നെയെന്നാണ് ഇന്നലെയും എത്തിയതെന്ന് തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടമ്മ അശ്വതി നായര്‍ പറയുന്നു. ആദ്യത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും പ്രതി വീണ്ടും എത്തിയതില്‍ ആശങ്കയുണ്ട്. അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും അശ്വതി പറഞ്ഞു. പോലീസും ഫോറന്‍സിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തി. കുറവന്‍കോണത്തെ ആദ്യ ദൃശ്യങ്ങളുമായി പ്രതിക്ക് സാമ്യമെന്ന് ആക്രമിക്കപ്പെട്ട യുവതിയും പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ ഊർജിതം

0
കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ. നീന്തൽ വിദഗ്ധനും...

മന്ത്രിയുടെ മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നതെന്ന് കെഎൻ ബാല​ഗോപാൽ

0
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി സിപി ജോൺ നടത്തിയ പാരമർശങ്ങൾക്കെതിരെ...

ഗാർഹിക പീഡനത്തിനെതിരായ 498-എ വകുപ്പ് ലിവ് ഇൻ ബന്ധങ്ങളിലും ബാധകം

0
ന്യൂഡൽഹി : ഗാർഹിക പീഡനത്തിനെതിരെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A...

വയലിലെ വെള്ളക്കെട്ടിൽ കാൽവഴുതി വീണു ; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

0
കോഴിക്കോട് : വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയൽ...