തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ പരസ്യപ്രതികരണ വിലക്കിനെതിരെ എൻ.പ്രശാന്ത് ഐഎഎസ്. നടപടി ചട്ടങ്ങളും സർക്കുലറുകളും ഭരണഘടനയ്ക്ക് മുകളിലല്ല. എല്ലാ വിമർശനങ്ങളും നിയമവിരുദ്ധമല്ല. ഒരു ഉദ്യോഗസ്ഥൻ ചെയ്യുന്നതെല്ലാം സർക്കാർ നടപടി അല്ലെന്നും എ. പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു .ഡോ. ഹാരിസ് ചിറക്കലിന്റെ ചിത്രം പങ്കുവെച്ചാണ് പ്രശാന്തിന്റെ പ്രതികരണം.
_ _
എൻ.പ്രശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം…
ഡോക്ടറും കലക്ടറും ടീച്ചറും മിണ്ടട്ടെന്നേ! ഡൊ.ഹാരിസിന് ശേഷം ഡൊ. മോഹൻദാസിനെ നിശ്ശബ്ദനാക്കുന്ന വാർത്തകളാണ് രാവിലെ മുതൽ. ഡൊ.മോഹൻദാസ് പറഞ്ഞത് വളരെ കാര്യമുള്ള കാര്യമാണ്. ഈ വിഷയത്തിൽ ഈയുള്ളവൻ ഡെക്കാൻ ഹെറാൾഡിൽ എഴുതിയ ലേഖനം താഴെ കമന്റിൽ പങ്ക് വെക്കുന്നു. സർക്കാർ വൃത്തങ്ങളിൽ നമ്മൾ ഒരു പതിവ് മുന്നറിയിപ്പ് കേൾക്കാറുണ്ട് —“സർക്കാർ നടപടിയെ വിമർശിക്കരുത്.”“നയങ്ങൾക്കെതിരെ സംസാരിക്കരുത്.”“നടപടി ചട്ടങ്ങൾ നിങ്ങളുടെ അഭിപ്രായം പറയുന്നത് തടയുന്നു.””അഭിപ്രായം പറയണമെങ്കിൽ രാജി വെച്ച് പുറത്ത് പോകൂ”. നിയമപരിജ്ഞാനം ഇല്ലാത്തവരും കൊളോണിയൽ/രാജഭരണ സിണ്ട്രോം ഇന്നും പേറുന്നവരുമാണ് ഇത് പറയാറ്. അവസാനത്തേത് പ്രത്യേകതരം അമ്മാവൻ സിണ്ട്രോം കൂടിയാണ്. എന്നാൽ ഭരണഘടനയും നിയമവും വ്യക്തമാക്കുന്ന സത്യം ഇതാ:* ഒരു ഉദ്യോഗസ്ഥൻ ചെയ്യുന്നതെല്ലാം ‘സർക്കാർ നടപടി’ അല്ല.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























