Friday, January 10, 2025 5:13 pm

ഏഴ് നില പൊക്കമുള്ള നന്ദികേശന്മാര്‍ പടനിലത്തെത്തി ; ദൃശ്യവിസ്മയമൊരുക്കി ഓച്ചിറ കാളകെട്ടുത്സവം

For full experience, Download our mobile application:
Get it on Google Play

കായംകുളം: ദൃശ്യവിസ്മയ കാഴ്ചകളുമായി തെക്കൻ കേരളത്തിലെ ഏറ്റവും വലിയ കെട്ടുല്‍സവത്തോടെ ഓണാട്ടുകരയിലെ ഉല്‍സവ മേളങ്ങള്‍ക്ക് തുടക്കമായി. രണ്ട് ജില്ലകളിലെ മൂന്ന് താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന 52 ഓളം കരകളില്‍ നിന്നുമായി നൂറുകണക്കിന് കെട്ടുകാളകളെയാണ് ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ ഓച്ചിറ പടനിലത്തേക്ക് എത്തിച്ചത്. ആഘോഷത്തെ തിരിച്ചുപിടിക്കുന്ന തരത്തിലുള്ള ജനസഞ്ചയമാണ് കെട്ടുകാഴ്ചകള്‍ക്ക് സാക്ഷിയാകാനായി പാതയോരങ്ങളിലേക്ക് ഒഴുകി എത്തിയത്. ഏഷ്യയിലെ ഏറ്റവും വലിയ കെട്ടുകാളകളായി സ്ഥാനംപിടിച്ച കാലഭൈരവനും ഓണാട്ടുകതിരവനും മുതല്‍ കൈക്കുള്ളില്‍ ഒതുങ്ങുന്ന കുഞ്ഞ് നന്ദികേശൻമാര്‍ വരെയാണ് കെട്ടുല്‍സവത്തില്‍ അണിനിരന്നത്. ഞക്കനാല്‍ പടിഞ്ഞാറെ കരയുടെ 72 അടി ഉയരമുള്ള ഏഷ്യയിലെ ഏറ്റവും വലിയ നന്ദികേശനാണ് തലയെടുപ്പോടെ നിന്നത്. ഏഴ് നില കെട്ടിടത്തിന്റെ പൊക്കമുള്ള നന്ദികേശന്റെ തലക്ക് മാത്രം 19 അടിയോളം വലിപ്പമുണ്ടായിരുന്നു.

വിളവെടുപ്പിന് ശേഷമുള്ള ആഘാഷതിമിര്‍പ്പായാണ് ചിങ്ങമാസത്തിലെ ഓണാഘോഷത്തെ ഓണാട്ടുകരക്കാര്‍ കണ്ടിരുന്നത്. ഇത് കഴിഞ്ഞ് 28 ദിവസം പിന്നിടുമ്പോള്‍ വിളവെടുപ്പിന് സഹായിച്ച ഉരുക്കളെ ഓച്ചിറ ക്ഷേത്രസന്നിധിയിലേക്ക് എഴുന്നള്ളിക്കുന്നത് പതിവായിരുന്നു. കുങ്കുമവും മാലയും ചാര്‍ത്തി മധുരപലഹാരങ്ങളും നല്‍കിയായിരുന്നു എഴുന്നള്ളത്ത്. ഇത് ആഘോഷമായി വികസിച്ചതോടെ തടിയിലും വൈക്കോലിലുമായി കെട്ടിയലങ്കരിച്ച കെട്ടുകാളകളുടെ രൂപങ്ങളുമായി ഓരോ കരക്കാരും ഓച്ചിറയിലേക്ക് എത്താൻ തുടങ്ങി. ഇതിെൻറ തുടര്‍ച്ചയെന്നവണ്ണമാണ് ഏഷ്യയിലെ തന്നെ വലിയ കെട്ടുത്സവമായി ഓച്ചിറ ഇരുപത്തിയെട്ടാം ഓണ മഹോത്സവം രൂപാന്തരം പ്രാപിച്ചത്.

ഏഷ്യയിലെ ഏറ്റവും വലിയ കെട്ടുകാളയായ കാലഭൈരവനും കൃഷ്ണപുരം മാമ്ബ്രകന്നേല്‍ കരയുടെ ഓണാട്ടുകതിരവനുമാണ് മികവാര്‍ന്ന കെട്ടുകാഴ്ച്ച ഒരുക്കുന്നത്. കൂടാതെ കിണറുമുക്ക്, പ്രയാര്‍, പായിക്കുഴി, മേമന ,ആലുംപീടിക, ഇടയനമ്ബലം, മുട്ടത്തുമണ്ണേല്‍, ഞക്കനാല്‍, തെക്കു കൊച്ചുമുറി, പള്ളിക്കടവ്, തോട്ടത്തില്‍ മുക്ക്, പുതിയിടം, കാപ്പില്‍, കട്ടച്ചിറ, കുറുങ്ങാപ്പള്ളി, മഠത്തികാരാഴ്മ, വട്ടയ്ക്കാട്, ആലുംപീടിക, പട്ടശ്ശേരിമുക്ക്, ശ്രായിക്കാട്ടുകര, അഴീക്കല്‍, പുല്ലുകുളങ്ങര, മണിവേലിക്കടവ്, ഐക്യ ജങ്ഷൻ ചേലപ്പുറം എന്നീ സ്ഥലങ്ങളില്‍ നിന്നുമാണ് പ്രധാന കെട്ടുകാഴ്ച്ച വരവ്. ഐക്യ ജങ്ഷനില്‍ നിന്നുള്ള കെട്ടു കാളകളെ സ്ത്രീകളാണ് പിടിച്ചതെന്ന പ്രത്യേകതയുണ്ട്. ഇവ കൂടാതെ സ്വര്‍ണ്ണത്തിലും വെള്ളിയിലും സിമൻറിലും ഉരുക്കിലും നിര്‍മ്മിച്ച രൂപങ്ങളും വിസ്മയ കാഴ്ചകള്‍ ഒരുക്കി. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ആഘാഷങ്ങളില്‍ പങ്കുചേരാനായി എത്തിയിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാറയിൽ നിന്ന് വീണ് കാട്ടാനയ്ക്ക് ദാരുണാന്ത്യം

0
ചെന്നൈ : തമിഴ്നാട്ടിൽ പാറയിൽ നിന്ന് വീണ് കാട്ടാനയ്ക്ക് ദാരുണാന്ത്യം. നീലഗിരി...

ആലുവ എടയപ്പുറത്ത് ബസില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്

0
എറണാകുളം: ആലുവ എടയപ്പുറത്ത് ബസില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്....

റെയിൽവെ സ്റ്റേഷനിൽ യുവാവിനെ കഞ്ചാവുമായി പിടികൂടി

0
പാലക്കാട് : റെയിൽവെ സ്റ്റേഷനിൽ യുവാവിനെ കഞ്ചാവുമായി പിടികൂടി. പശ്ചിമ ബംഗാൾ...

പന്തളത്തുനിന്ന് തിരുവാഭരണങ്ങൾ കൊണ്ടുപോകാൻ 26 പേർ

0
പന്തളം : പന്തളത്തുനിന്ന് തിരുവാഭരണങ്ങൾ കൊണ്ടുപോകാൻ 26 പേർ. ഗുരുസ്വാമി...