പത്തനംതിട്ട : പാചക വാതക വില വർദ്ധനവ് കാരണം സാധാരണക്കാരന്‍റെഅടുക്കള അടച്ചിടേണ്ട അവസ്ഥയിലേക്ക് രാജ്യം മാറുകയാണെന്ന് ആന്റോ ആന്റണി എം.പി. പാചക വാതക വില വർദ്ധനവിനെതിരെ ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗ്യാസ് സിലിണ്ടർ ഉപേക്ഷിക്കൽ സമരം ഉദ്ഘാടനം ചെയ്യകയായിരുന്നു അദ്ദേഹം. യു.പി.എ സർക്കാർ നൽകിക്കൊണ്ടിരുന്ന സബ്സിഡി നിർത്തലാക്കുകയും പാചക വാതകത്തിന്‍റെ വില 1110 ആക്കിയും കേന്ദ്ര സർക്കാർ സാധാരണക്കാരുടെ കുടുംബജീവിതം താറുമാറാക്കിയതായും ആന്റോ ആന്റണി എം.പി പറഞ്ഞു.
സർവ്വ മേഖലകളിലും ജനദ്രോഹ നയങ്ങൾ സ്വീകരിച്ച് മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാർ വർഗ്ഗീയതയിൽ അഭയം തേടി അധികാരത്തിൽ വരാനുള്ള പദ്ധതികൾ മാത്രമാണ് നടപ്പിലാക്കുന്നത്. ഇന്ധന വില കേന്ദ്ര സർക്കാർ വർദ്ധിപ്പിക്കുമ്പോൾ അതിന് കൂട്ടുപിടിച്ച് സംസ്ഥാന നികുതി രണ്ട് രൂപ കൂട്ടിയ സംസ്ഥാന സർക്കാരും ജനദ്രോഹത്തിന്‍റെ മറ്റൊരു പതിപ്പായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗ്യാസ് സിലിണ്ടറുകൾ ഉപേക്ഷിച്ച് വിറക് കത്തിച്ച് പാചകം ചെയ്യുന്ന പഴയ രീതിയിലേക്ക് വീട്ടമ്മമാർ മാറേണ്ട അവസ്ഥയാണിപ്പോഴെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.എ. സുരേഷ് കുമാർ, നാസർ തോണ്ടമണ്ണിൽ, ഷാജി സുറൂർ, യൂസഫ് തരകൻ്റയ്യത്ത്, ഹനീഫ ഇടതുണ്ടിൽ, ഷാനി കണ്ണംങ്കര, മുനീർ വലഞ്ചുഴി, ഷൈജു മുരുപ്പേൽ, ഷീജ യൂസഫ്, കാർത്തിക് മുരിങ്ങമംഗലം, ഷെരീഫ് കൊല്ലം പറമ്പിൽ, ഷിഹാബുദ്ധീൻ അഷറഫ് വലഞ്ചുഴി, അസ്ല്ലം കെ അനൂപ്, ലെമീസ് ബീഗം, ഷക്കീല ഹനീഫ, നസീമ സുലൈമാൻ, ഷെബീർ അഹമ്മദ്, നബീസാബീവി, ലീലാ രാധാകൃഷ്ണൻ, ഷീജാ ഷെമീർ, ഇസാ നസീബ്, അബ്ദുൽ ഹൈ സുധീർ, ഷിംല സുധീർ, റാസിഖ് സുധീർ, ദിലീപ് പി എന്നിവ പ്രസംഗിച്ചു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.