Saturday, March 22, 2025 5:40 am

698 യാത്രക്കാരുമായി ജലാശ്വ മാലിയില്‍ നിന്ന് കൊച്ചിയിലേയ്ക്കു യാത്ര തിരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലോക്ക് ഡൗണില്‍ കുടുങ്ങിയ ഇന്ത്യാക്കാരുമായി മാലി ദ്വീപില്‍‌നിന്ന് നാവികസേനയുടെ കപ്പല്‍ യാത്ര തിരിച്ചു. കപ്പലില്‍ 698 യാത്രക്കാരാണുള്ളത്. ഇതില്‍ 595 പുരുഷന്‍മാരും 103 സ്ത്രീകളുമാണ്. 19 പേര്‍ ഗര്‍ഭിണികളാണ്. കപ്പല്‍ ഞായറാഴ്ച കൊച്ചി തുറമുഖത്ത് എത്തും. പ്രവാസികളെ സ്വീകരിക്കാന്‍ തുറമുഖത്ത് എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ. എം. ബീന അറിയിച്ചു.

തുറമുഖത്തെ സമുദ്രിക ക്രൂയിസ് ടെര്‍മിനലിലാണ് കപ്പല്‍ എത്തുക. കോവിഡ് രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താനുള്ള പരിശോധനകള്‍ കപ്പലിനുള്ളില്‍തന്നെ നാവികസേനയുടെ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ നടത്തും. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ ആദ്യംതന്നെ കപ്പല്‍ശാലയില്‍ ഒരുക്കിയ ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്കു മാറ്റും. മറ്റു യാത്രക്കാരെ ജില്ല തിരിച്ച്‌ 50 ബാച്ചുകളായി ഇറക്കും. ഇവര്‍ക്കു മാനദണ്ഡങ്ങള്‍ പാലിച്ചു വീടുകളിലേക്കു പോകാം.

പുറത്തിറങ്ങുന്ന യാത്രക്കാര്‍ക്കു പോര്‍ട്ടിന്റെ  ആരോഗ്യവിഭാഗം സ്വയംപ്രഖ്യാപന ഫോം നല്‍കും. രോഗവിവരങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഫോം ആണിത്. ബിഎസ്‌എന്‍എല്‍ സിമ്മും നല്‍കും. ടെര്‍മിനലില്‍ ഇറങ്ങുന്ന എല്ലാവരും ആരോഗ്യസേതു ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നു കേന്ദ്ര നിര്‍ദേശമുണ്ട്. ക്ലിയറന്‍സ് നടപടികള്‍ക്കുശേഷം ഇമിഗ്രേഷന്‍, കസ്റ്റംസ് ചെക്കിംഗുകള്‍, ബാഗേജ് സ്‌കാനിംഗ് തുടങ്ങിയവ ഉണ്ടാകും.

കപ്പലില്‍നിന്നു യാത്രക്കാരെ പുറത്തേക്ക് ഇറക്കുന്നതും പ്രാഥമിക പരിശോധന നല്‍കുന്നതും ജില്ലാ ഭരണകൂടത്തിന്റെ  നേതൃത്വത്തിലായിരിക്കും. പുറത്തിറങ്ങുന്ന യാത്രക്കാര്‍ക്കായി കെഎസ്‌ആര്‍ടിസി ബസുകള്‍ ഒരുക്കിയിട്ടുണ്ട്. 30 പേര്‍ക്കു മാത്രമാണ് ഒരു ബസില്‍ പ്രവേശനം. ഓര്‍ഗനൈസേഷനുകളും വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. മാനദണ്ഡങ്ങള്‍ പാലിച്ചു സ്വന്തം വാഹനങ്ങളിലും യാത്രക്കാര്‍ക്കു വീടുകളിലേക്കു പോകാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ അഞ്ചിന് ശ്രീലങ്ക സന്ദര്‍ശിക്കും

0
ദില്ലി :  ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ അഞ്ചിന് ശ്രീലങ്ക...

ഷാബ ഷെരീഫിന്‍റെ കൊലപാതകത്തിൽ ശിക്ഷാവിധി ഇന്ന്

0
മലപ്പുറം : മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിന്‍റെ കൊലപാതകത്തിൽ ശിക്ഷാവിധി...

ദേശീയപാതയിൽ സ്കൂട്ടർ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു

0
തൃശൂർ : ദേശീയപാതയിൽ സ്കൂട്ടർ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. എടമുട്ടം...

മലമാനിനെ വെടിവെച്ച് കൊന്ന കേസിലെ രണ്ട് പ്രതികള്‍ കീഴടങ്ങി

0
പാലക്കാട് : മലമാനിനെ വെടിവെച്ച് കൊന്ന കേസിലെ രണ്ട് പ്രതികള്‍  മണ്ണാർക്കാട്...