Friday, April 18, 2025 9:17 am

നവീകരിച്ച നെഹ്റു പാര്‍ക്കിന്റെ പരിപാലനം സ്വകാര്യവ്യക്തിക്കു നല്‍കാന്‍ നീക്കം ; കോട്ടയം നഗരസഭാ കൗണ്‍സിലില്‍ ബഹളം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: നഗരസഭ നവീകരിച്ച നെഹ്റു പാര്‍ക്കിന്റെ  പരിപാലനം സ്വകാര്യവ്യക്തിയെ ഏല്‍പ്പിക്കാനുള്ള നീക്കത്തെച്ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പ്രതിപക്ഷത്തിന്റെ  ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ ഇതുസംബന്ധിച്ച അജണ്ട കൗണ്‍സില്‍ മരവിപ്പിച്ചു. ചങ്ങനാശ്ശേരി സ്വദേശിയാണ് പാര്‍ക്ക് പരിപാലനം ഏറ്റെടുക്കാന്‍ തയ്യാറാണെന്നുകാണിച്ച്‌ നഗരസഭക്ക് പ്രപ്പോസല്‍ നല്‍കിയത്.

പരിപാലനത്തിനുള്ള തൊഴിലാളികളുടെ വേതനം, ചെടികള്‍ക്ക് ആവശ്യമായ വളം, മറ്റു സാധനങ്ങള്‍ എന്നിവ വാങ്ങുന്നതിന് പ്രതിമാസം ഒന്നരലക്ഷം രൂപ നികുതി ഉള്‍പ്പെടെ നഗരസഭ നല്‍കണം. കൂടാതെ പാര്‍ക്കിലെ മോട്ടറിന്റെ  പ്ലംബിങ് വര്‍ക്കും മെയ്ന്‍റനന്‍സും നഗരസഭ ചെയ്യണം. വൈദ്യുതിയും നഗരസഭ ലഭ്യമാക്കണം.

മാലിന്യം നിര്‍മാര്‍ജനം നടത്തുന്നതിന് സൗകര്യം ചെയ്തുകൊടുക്കുകയും വേണം. പുതിയ പാര്‍ക്ക് സ്ഥാപിക്കുകയാണെങ്കില്‍ അതും പ്രപ്പോസലില്‍ ഉള്‍പ്പെടുത്താമെന്നും പറയുന്നു. വിഷയം ചര്‍ച്ചക്കെടുത്തതോടെ പ്രതിപക്ഷത്തെ ഷീജ അനില്‍ കുമാര്‍ പ്രതിഷേധവുമായി എഴുന്നേറ്റു. പാര്‍ക്കിന്റെ  പരിപാലനം സ്വകാര്യവ്യക്തിക്ക് നല്‍കണമെങ്കില്‍ പത്രപരസ്യം നല്‍കി ടെന്‍ഡര്‍ വിളിക്കണം.

ഭരണപക്ഷത്തിന് താല്‍പര്യമുള്ളയാള്‍ക്ക് നല്‍കി അഴിമതി നടത്താനുള്ള നീക്കമാണിത്. ഇത് അംഗീകരിക്കില്ലെന്നും കൗണ്‍സിലര്‍മാരായ പി.എന്‍. മനോജ്, എം.എന്‍. വിനോദ്, പി.ഡി. സുരേഷ് എന്നിവര്‍ പറഞ്ഞു. നഗരസഭക്ക് നാലു ജീവനക്കാരെ നിയോഗിച്ചാല്‍ പരിപാലിക്കാന്‍ കഴിയുന്നതാണ് പാര്‍ക്ക്. ചെലവിന് എന്‍ട്രന്‍സ് ഫീസുമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ബഹളം ശക്തമായതോടെ ചെയര്‍പേഴ്സന്‍ അജണ്ട മരവിപ്പിച്ചതായി പ്രഖ്യാപിച്ച്‌ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല

0
ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ അന്നേദിവസം പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍...

ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി

0
മാന്നാർ: ചില്ലറ വിൽപനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി...

പോലീസിന് നേരെ ആക്രമണം ; കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക് പരുക്കേറ്റു

0
ആലപ്പുഴ: കുറത്തികാട് പോലീസിന് നേരെ ആക്രമണം കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക്...

പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അംഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ കൊലപെടുത്തി മകൻ

0
കാൺപൂർ: പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അംഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ...