വായ്പാ ജപ്തി നടപടികളിൽ ആർബിഐയുടെ കർശന നിയന്ത്രണം ; ഒക്ടോബർ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ.

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: വായ്പാ തിരിച്ചടവ് മുടങ്ങുന്നത് മൂലം ബാങ്കുകൾ കണ്ടുകെട്ടുന്ന ഈടുവസ്തുക്കളും സ്ഥാവര ആസ്തികളും കൈകാര്യം ചെയ്യുന്നതിൽ വൻ മാറ്റങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വരും ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ബാങ്കുകൾ പിടിച്ചെടുക്കുന്ന സ്വത്തുക്കൾ പരമാവധി 7 വർഷത്തിനുള്ളിൽ പൊതുലേലത്തിലൂടെ വിറ്റഴിക്കണം. ഇത്തരം ഇടപാടുകളിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കാനും കൃത്യമായ വിപണി മൂല്യം ലഭ്യമാക്കാനുമാണ് രഹസ്യ വില്പനകൾ ഒഴിവാക്കി പൊതുലേലം നിർബന്ധമാക്കുന്നത്. ലോൺ പൂർണ്ണമായും നിഷ്ക്രിയ ആസ്തിയായി മാറി, നിയമപരമായ നടപടികളിലൂടെ ബാങ്ക് സ്വത്തിന്റെ പൂർണ്ണ ഉടമസ്ഥാവകാശം നേടുന്ന സാഹചര്യങ്ങളിൽ മാത്രമാണ് ഈ പുതിയ ചട്ടങ്ങൾ ബാധകമാകുക.

പുതിയ ചട്ടങ്ങളിലെ ഏറ്റവും നിർണായകമായ വ്യവസ്ഥ, വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തി ജപ്തി നേരിട്ട വ്യക്തിക്കോ അവരുമായി ബന്ധപ്പെട്ട കക്ഷികൾക്കോ പിടിച്ചെടുത്ത ഈ സ്വത്ത് ബാങ്കിൽ നിന്ന് വീണ്ടും വാങ്ങാൻ സാധിക്കില്ല എന്നതാണ്. ബാങ്കുകൾ തങ്ങളുടെ ആസ്തികളുടെ മൂല്യം അമിതമായി കാണിക്കുന്നത് തടയാൻ കർശനമായ മൂല്യനിർണ്ണയ മാനദണ്ഡങ്ങളും ആർബിഐ കൊണ്ടുവന്നിട്ടുണ്ട്. വായ്പ തീർപ്പാക്കാനുള്ള തുകയുടെ നെറ്റ് ബുക്ക് വാല്യൂ, ബാങ്കിന് പുറത്തുള്ള രണ്ട് എക്സ്റ്റേണൽ വാല്യൂവേഴ്സ് നിശ്ചയിക്കുന്ന ഡിസ്ട്രസ് സെയിൽ വാല്യൂ എന്നിവയിൽ ഏതാണോ കുറഞ്ഞ തുക, അതിലായിരിക്കണം സ്വത്തിന്റെ മൂല്യം രേഖപ്പെടുത്തേണ്ടത്.

ബാങ്കുകളുടെ പക്കൽ ഇത്തരം സ്വത്തുക്കൾ ദീർഘകാലം കെട്ടിക്കിടക്കാതെ എത്രയും വേഗം വിറ്റഴിക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് ആർബിഐ ഈ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത്. എന്നാൽ, ഉടമസ്ഥാവകാശം ബാങ്കിലേക്ക് മാറുന്നതിന് മുൻപുള്ള സർഫാസി നിയമപ്രകാരമുള്ള വായ്പക്കാരുടെ അവകാശങ്ങളെയോ നിയമപരമായ പരിഹാരങ്ങളെയോ ഈ പുതിയ ചട്ടങ്ങൾ ബാധിക്കില്ലെന്ന് കേന്ദ്രബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ‘

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യത്ത് ഭർത്താക്കന്മാർക്ക് സുരക്ഷിതത്വമില്ല? ആറുമാസത്തിനിടെ മരിച്ചത് 554 പേർ; കാരണം വിവാഹേതര ബന്ധങ്ങളെന്ന് പഠനം

0
ന്യൂഡൽഹി : 2026-ലെ ആദ്യ ആറുമാസത്തിനിടെ ഇന്ത്യയിൽ 554 ഭർത്താക്കന്മാർ കൊല്ലപ്പെടുകയോ...

കൂട്ടരാജിയിൽ ആശങ്ക വേണ്ട; ഐഎസ്ആർഒയുടെ പ്രവർത്തനം സുഗമമായി തുടരുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

0
ന്യൂഡൽഹി: ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെ കൂട്ടരാജിയിൽ വിശദീകരണവുമായി ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള...

വടശ്ശേരിക്കരയിൽ ജനവാസ മേഖലയിലിറങ്ങി കാട്ടാന ; പ്രദേശവാസികൾ പരിഭ്രാന്തിയിൽ

0
വടശ്ശേരിക്കര : വടശ്ശേരിക്കര-ചിറ്റാർ റോഡിൽ വീണ്ടും കാട്ടാനയിറങ്ങി ജനങ്ങൾ ഭീതിയിലായി. ഇന്നലെ...

ദേശീയ പുരസ്കാര നേട്ടത്തിൽ മമ്മൂട്ടിക്ക് ആശംസകളറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ദേശീയ പുരസ്‌കാരത്തില്‍ മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി വിഡി...