പരുന്തുപാറ ഭൂമി കയ്യേറ്റ വാര്‍ത്തകള്‍ വിവാദമാകുന്നു ; മാധ്യമ പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും ഇവിടെ വസ്തുക്കള്‍ – കയ്യേറ്റങ്ങള്‍ ?

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : പരുന്തുപാറ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വിവാദമാകുന്നു. പരുന്തുപാറ, വാഗമണ്‍, മൂന്നാര്‍ ഉള്‍പ്പെടെയുള്ള ടൂറിസം മേഖലയില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഭൂമിയുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്‌. ഇത് സംബന്ധിച്ച് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് പ്രത്യേക അന്വേഷണം ആരംഭിച്ചു. പരുന്തുപാറ കയ്യേറ്റ വിഷയം വളച്ചൊടിച്ചു വാര്‍ത്തയാക്കിയത് മാധ്യമങ്ങളാണ്. ഇതോടൊപ്പം തന്നെ വാര്‍ത്തകളുടെ ഉദ്ദേശ്യശുദ്ധി അന്നുതന്നെ ചര്‍ച്ചാവിഷയം ആകുകയും ചെയ്തിരുന്നു. പട്ടയഭൂമിപോലും കയ്യേറ്റമാണെന്ന നിലയിലാണ് ഓരോ ദിവസവും വാര്‍ത്ത പുറത്തുവന്നത്. പരുന്തുപാറ ഭൂമി കയ്യേറ്റ വാര്‍ത്തക്കുപിന്നില്‍  മാധ്യമ സിണ്ടിക്കേറ്റ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത പത്തനംതിട്ട മീഡിയാ ആണ് ആദ്യമായി പുറത്തുകൊണ്ടുവന്നത്.

ആടിനെ പട്ടിയാക്കുകയും തിരിച്ച് പട്ടിയെ ആടാക്കുകയും ചെയ്യുന്ന നിലപാടാണ് ചില മാധ്യമങ്ങള്‍ പരുന്തുപാറയില്‍ സ്വീകരിച്ചത്. തങ്ങളുടെയോ തങ്ങളുടെ ബന്ധുക്കളുടെയോ പേരില്‍ ഇവിടെ ഭൂമിയുണ്ടെന്നകാര്യം പലരും ഒളിച്ചുവെച്ച് പ്രത്യേക ഉദ്ദേശ്യ ലക്ഷ്യങ്ങളോടെയാണ് പലരും മുക്കാലിയും ക്യാമറയുമായി പരുന്തുപാറയില്‍ നിന്നുകൊണ്ട് ഘോരഘോരം പച്ചക്കള്ളങ്ങള്‍ വിളിച്ചുപറഞ്ഞത്. ഇതൊക്കെ ബുമറാഗ് പോലെ തിരിച്ചടിക്കാന്‍ തുടങ്ങിയപ്പോള്‍ പലരും മാളത്തിലേക്ക് വലിഞ്ഞു, തന്നെയുമല്ല തങ്ങള്‍ നേരത്തെ വിധിച്ച കുറ്റാരോപണം ഇവര്‍ പാടേ വിഴുങ്ങുകയും ചെയ്തു. ഇന്ന് ശവകുടീരങ്ങളില്‍ വെള്ളയടിക്കുന്ന തിരക്കിലാണ് ചില മാപ്രകള്‍. പ്രധാന ടൂറിസം മേഖലയായ പരുന്തുപാറയെ ഇല്ലാതാക്കുവാനുള്ള ഗൂഡനീക്കങ്ങള്‍ക്ക് പിന്നില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ക്കും വ്യക്തമായ പങ്കുണ്ടെന്നകാര്യം ഇന്ന് നാട്ടില്‍ ചര്‍ച്ചയാണ്. ഇത് സംബന്ധിച്ച് സര്‍ക്കാരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. >>> തുടരും…

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജസ്ഥാനിൽ മാതൃമരണങ്ങൾ ആശങ്കയാകുന്നു ; സർക്കാർ ആശുപത്രികളിൽ ഒരാഴ്ചയിൽ 9 മരണം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മമാർ മരണപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത്...

ഭോജ്ശാല കേസ് ; നിലവിലെ സ്ഥിതി തുടരും, മുസ്ലിം വിഭാഗത്തിന് പ്രാർത്ഥനാനുമതി

0
ന്യൂഡൽഹി: ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയത്തോട് ചേർന്നുള്ള തുറന്ന സ്ഥലത്ത് ജൂലൈ...

‘എന്റെ മകനെ വെറുമൊരു കേസ് ഫയലാക്കരുത്’ ; നീതി തേടി പ്രധാനമന്ത്രിക്ക് കേതന്റെ ...

0
പൂനെ: റിയൽ എസ്റ്റേറ്റ് ഏജന്റായിരുന്ന കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ നീതി...

കൊച്ചി കതൃക്കടവിലെ കുഴിമന്തി റസ്റ്റോറൻ്റിൽ ഭക്ഷ്യ വിഷബാധ

0
കൊച്ചി: കൊച്ചി കതൃക്കടവിലെ കുഴിമന്തി റസ്റ്റോറൻ്റിൽ ഭക്ഷ്യ വിഷബാധ. അൽ റീം...