കോന്നി : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ കക്കൂസ് മാലിന്യങ്ങൾ പൊട്ടി ഒഴുകുവാൻ തുടങ്ങിയിട്ട് ഒരു മാസത്തോളം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. പുതിയതായി നിർമിച്ച ശുചിമുറിയുടെ സമീപത്തെ പഴയ ശുചിമുറിയിൽ നിന്നുമാണ് കക്കൂസ് മാലിന്യങ്ങൾ പുറത്തേക്ക് ഒഴുകുന്നത്. മാലിന്യം പുറത്തേക്ക് ഒഴുകുവാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. മുൻപ് സെപ്റ്റിക് ടാങ്ക് നിർമ്മിച്ചപ്പോൾ ചെറിയ ടാങ്ക് ആണ് നിർമ്മിച്ചത് എന്നും പരാതിയുണ്ട്. ഓണനാളുകളിൽ നിരവധി വിനോദ സഞ്ചാരികൾ വന്നുപോയ സ്ഥലമാണ് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം. ടിക്കറ്റ് കൗണ്ടറിന് സമീപമാണ് പൊട്ടിയൊഴുകുന്ന ഈ കക്കൂസ് ടാങ്ക് ഉള്ളത്. ഇടക്കിടെ മഴ പെയ്യുന്നതിനാൽ ഈ മാലിന്യങ്ങൾ കല്ലാറിൽ പതിക്കുന്നതിനുള്ള സാധ്യതയും കൂടുതൽ ആണ്. ബന്ധപ്പെട്ട വനം വകുപ്പ് അധികൃതർ ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തണം എന്നും ആവശ്യമുയരുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1